Sunday, 8 July 2018

അറിവിന്‍ തീരം - 3

🔵 നമസ്കാരത്തിലേക്ക് സാവകാശം 


عَنْ أَبِي قَتَادَةَ، عَنْ أَبِيهِ، قَالَ بَيْنَمَا نَحْنُ نُصَلِّي مَعَ النَّبِيِّ صلى الله عليه وسلم إِذْ سَمِعَ جَلَبَةَ رِجَالٍ فَلَمَّا صَلَّى قَالَ ‏"‏ مَا شَأْنُكُمْ ‏"‏‏.‏ قَالُوا اسْتَعْجَلْنَا إِلَى الصَّلاَةِ‏.‏ قَالَ ‏"‏ فَلاَ تَفْعَلُوا، إِذَا أَتَيْتُمُ الصَّلاَةَ فَعَلَيْكُمْ بِالسَّكِينَةِ، فَمَا أَدْرَكْتُمْ فَصَلُّوا وَمَا فَاتَكُمْ فَأَتِمُّوا ‏"‏‏

അബൂ ഖത്താദ (റ) തന്‍റെ പിതാവില്‍ നിന്നും നിവേദനം :

ഒരിക്കല്‍ നബി (ﷺ)യോടൊപ്പം ഞങ്ങള്‍ നമസ്കരിച്ച് കൊണ്ടിരിക്കുന്നതി നിടയില്‍ കുറച്ചാളുകളുടെ ശബ്ദകോലാഹലം കേള്‍ക്കാനിടയായി. നമസ്കാരം കഴിഞ്ഞപ്പോള്‍ നബി (ﷺ)ചോദിച്ചു : എന്താണ് നിങ്ങളുടെ കാര്യം ? ആളുകള്‍ പറഞ്ഞു : ഞങ്ങള്‍ ധൃതിപ്പെട്ട് നമസ്കാരത്തിലേക്ക് വന്നതാണ്. 
അപ്പോള്‍ നബി (ﷺ) പറഞ്ഞു : അങ്ങിനെ നിങ്ങള്‍ ചെയ്യാന്‍ പാടില്ല. നിങ്ങള്‍ നമസ്കാരത്തിലേക്ക് വരികയാണെങ്കില്‍ സമാധാനത്തില്‍ വരിക. നിങ്ങള്‍ക്ക് ലഭിച്ചത് (ഇമാമിനൊപ്പം) നിങ്ങള്‍ നമസ്കരിക്കുക. നിങ്ങള്‍ക്ക് നഷ്ടമായത് പൂര്‍ത്തീകരിക്കുകയും ചെയ്യുക

(സ്വഹീഹുല്‍ ബുഖാരി : 635 – കിതാബുല്‍ അദാന്‍)

♻ (അശ്രദ്ധ കൊണ്ടോ, അറിവില്ലായ്മ കൊണ്ടോ ധാരാളം ആളുകള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ഈ തിരുവചനത്തില്‍ നാം കാണുന്നത്. ജമാഅത്ത് നമസ്കാരം തുടങ്ങിയതിനു ശേഷം പള്ളിയിലേക്ക് പോകുന്ന പലരും വളരെ ധൃതിയില്‍ നടന്നിട്ടോ അല്ലെങ്കില്‍ ഓടിയിട്ടോ ആണ് പോകാറുള്ളത്. സ്വഹാബത്തില്‍ ഇക്കാര്യം കണ്ടപ്പോള്‍ നബി (ﷺ) അതിനെ വിലക്കിയെന്നു മാത്രമല്ല, സാവകാശം വരണമെന്നും , ഇമാമിനൊപ്പം കിട്ടിയത് നമസ്കരിച്ച് ബാക്കി സലാമിന് ശേഷം പൂര്‍ത്തിയാക്കണം എന്ന് കൂടി നിര്‍ദ്ദേശിച്ചു)

🔵 ബന്ധങ്ങള്‍ നിലനിര്‍ത്തുക 


عَنْ أَبِي، هُرَيْرَةَ أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَىَّ وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَىَّ ‏.‏ فَقَالَ ‏ "‏ لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ الْمَلَّ وَلاَ يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ ‏"‏ 

അബൂ ഹുറൈറ (റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരാള്‍ വന്ന് നബി (ﷺ)യോട്‌ ചോദിച്ചു: തിരുദൂതരേ, എനിക്ക്‌ ചില ബന്ധുക്കളുണ്ട്‌. ഞാനവരോട്‌ ബന്ധം ചേര്‍ക്കുന്നുണ്ട്‌. എന്നാല്‍ അവര്‍ എന്നോട്‌ ബന്ധം മുറിക്കുകയാണ്‌. ഞാനവരോട്‌ നന്നായി പെരുമാറും. അവരെന്നോട്‌ വളരെ മോശമായാണ്‌ പെരുമാറുക. ഞാനവരോട്‌ വിവേകത്തോടെ വര്‍ത്തിക്കുന്നു. അവരെന്നോട്‌ അവിവേകം കാണിക്കുന്നു. തിരുമേനി (ﷺ) പറഞ്ഞു: നീ പറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍ നീ അവരെ ചൂടുള്ള വെണ്ണീര്‍ തീറ്റുന്നപോലെയാണ്‌. നീ ഈ അവസ്ഥയില്‍ നിലകൊള്ളുന്നിടത്തോളം അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു സഹായി നിന്റെ കൂടെയുണ്ടാകും.

(സ്വഹീഹ് മുസ്‌ലിം : 2558- കിതാബുല്‍ ബിര്രി വസ്സിലത്തി വല്‍ ആദാബ്)

🔵(ഇസ്ലാം ബന്ധങ്ങള്‍ക്ക് വലിയ വില കല്പിക്കുന്നു. ഇങ്ങോട്ട് ഇല്ലെങ്കിലും അങ്ങോട്ടുള്ള ബന്ധം നിലനിര്‍ത്തുക എന്നതാണ് ഈ തിരുവചനം നല്‍കുന്ന സന്ദേശം. വളരെ നല്ല നിലയില്‍ ഇങ്ങോട്ട് പെരുമാറുന്ന ഒരാളോടു നല്ല നിലയില്‍ അങ്ങോട്ട്‌ പെരുമാറുക എന്നത് അസാധ്യമായ കാര്യമല്ല. എന്നാല്‍ ഇങ്ങോട്ട് തിന്മ ചെയ്യുമ്പോളും അങ്ങോട്ട്‌ നന്മ ചെയ്ത് കൊണ്ടിരിക്കുന്നത് അങ്ങേയറ്റത്തെ ക്ഷമയും സഹനവും മാത്രമുള്ളവര്‍ക്കേ സാധ്യമാകൂ. അതിന് ലഭിക്കാനിരിക്കുന്ന നേട്ടവും വലുതാണ്‌.അതാണ്‌ പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നതും)

🔵 മരണത്തിന്‌ ശേഷവും നില നില്‍ക്കേണ്ടത് 


عن عائشة رضي الله عنها قالت‏:‏ ما غرت على أحد من نساء النبي صلى الله عليه وسلم ما غرت على خديجة رضي الله عنها، وما رأيتها قط، ولكن كان يكثر ذكرها، وربما ذبح الشاة، ثم يقطعها أعضاء، ثم يبعثها في صدائق خديجة، فربما قلت له‏:‏ كأن لم يكن في الدنيا إلا خديجة‏!‏ فيقول‏:‏ ‏"‏إنها كانت وكانت وكان لي منها ولد‏"‏


ആഇശ (റ)യില്‍ നിന്ന് നിവേദനം :

നബി (ﷺ) യുടെ ഭാര്യമാരില്‍ ഖദീജ (റ) യോടുള്ള ഈര്‍ഷ്യത എനിക്ക് മറ്റൊരാളോടും ഉണ്ടായിട്ടില്ല. അവരെ ഞാന്‍ കണ്ടിട്ടുപോലുമില്ല. കാരണം നബി (ﷺ) അവരെ സംബന്ധിച്ച് ധാരാളമായി പറയുമായിരുന്നു. പ്രവാചകന്‍ (ﷺ) വല്ലപ്പോഴും ആടിനെ അറുത്ത് അത് വിതരണം ചെയ്യുമ്പോള്‍ ഒരു വിഹിതം ഖദീജ (റ) യുടെ കൂട്ടുകാരികള്‍ക്ക് കൊടുത്തയക്കുമായിരുന്നു. 

ചില സമയത്ത് നബി (ﷺ)യോട് ഞാന്‍ (ആഇശ) പറഞ്ഞിരുന്നു : ദുനിയാവില്‍ ഖദീജയല്ലാത്ത സ്ത്രീകളൊന്നും ഇല്ലാത്തത് പോലുണ്ടല്ലോ ! അപ്പോള്‍ നബി (ﷺ) പറയും : അതായിരുന്നു ഖദീജ , അവരില്‍ ആണ് എനിക്ക് സന്താനങ്ങള്‍ ഉണ്ടായതും.
(ബുഖാരി: 3818- കിതാബുൽ മുഖദ്ദിമാത്)

🌹 (മരണപ്പെട്ടവര്‍ക്കായി അവരുടെ അവകാശികള്‍ ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. അതിലൊരു കാര്യത്തെ സംബന്ധിച്ച് ഈ തിരുവചനത്തില്‍ പരാമര്‍ശമുണ്ട്. മരണപ്പെട്ട വ്യക്തിയുടെ സുഹൃത്തുക്കളുമായുള്ള ബന്ധം നില നിര്‍ത്തുക . അതിന് പറ്റുന്ന കാര്യങ്ങള്‍ ചെയ്യുക. നബി (ﷺ) ഖദീജ (റ)യുടെ സുഹൃത്തുക്കള്‍ക്ക് മാംസം വിതരണം ചെയ്തത്  അതിന്‍റെ ഭാഗമായാണ്.)

🔵 ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക


عن وحشي بن حرب رضي الله عنه :- قالوا يا رسولَ اللهِ إنَّا نأكلُ ولا نشبعُ قال تجتمعون على طعامِكم أو تفترقون قالوا نتفرَّقُ قال اجتمِعوا على طعامِكم واذكروا اسمَ اللهِ تعالَى يُبارَكْ لكم فيه

വഹ്ശിയ്യ്‌ ബിന്‍ ഹര്‍ബ് (റ)വില്‍ നിന്ന് നിവേദനം : സ്വഹാബികള്‍ ഒരിക്കല്‍ നബി (ﷺ)യോട് പറഞ്ഞു : ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നു , പക്ഷെ വയര്‍ നിറയുന്നതായി അനുഭവപ്പെടുന്നില്ല. നബി (ﷺ) ചോദിച്ചു : നിങ്ങള്‍ ഒറ്റയ്ക്കാണോ അതല്ല ഒരുമിച്ചിരുന്നാണോ ഭക്ഷണം കഴിക്കാറുള്ളത് ? സ്വഹാബത്ത് പറഞ്ഞു : ഞങ്ങള്‍ ഒറ്റയ്ക്കൊറ്റയ്കാണ് കഴിക്കാറുള്ളത്. നബി (ﷺ) പറഞ്ഞു : നിങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക. അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക (ബിസ്മി ചൊല്ലുക). നിങ്ങള്‍ക്ക് ആ ഭക്ഷണത്തില്‍ അനുഗ്രഹം ഉണ്ടാകും. 

(സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ : 1345)

🔵 വീട്ടിനുള്ളിലെ പ്രവാചക മാതൃക


عَنْ هِشَامٍ، عَنْ أَبِيهِ قَالَ‏:‏ سَأَلْتُ عَائِشَةَ‏:‏ مَا كَانَ النَّبِيُّ صلى الله عليه وسلم يَصْنَعُ فِي بَيْتِهِ‏؟‏ قَالَتْ‏:‏ مَا يَصْنَعُ أَحَدُكُمْ فِي بَيْتِهِ‏؟‏ قَالَتْ‏:‏ مَا يَصْنَعُ أَحَدُكُمْ فِي بَيْتِهِ، يَخْصِفُ النَّعْلَ، وَيَرْقَعُ الثَّوْبَ، وَيَخِيطُ‏

ഹിശാം (റ) തന്‍റെ പിതാവില്‍ നിന്നും നിവേദനം:

ഞാന്‍ ആഇശ (റ) യോട് ചോദിച്ചു : നബി (ﷺ) വീട്ടില്‍ വെച്ച്  ചെയ്തിരുന്ന കാര്യങ്ങള്‍ എന്തെല്ലാമായിരുന്നു ? അപ്പോള്‍ ആഇശ (റ) തിരിച്ചു ചോദിച്ചു : നിങ്ങളിലൊരാള്‍ എന്തൊക്കെയാണ് വീട്ടില്‍ ചെയ്യുക ? എന്നിട്ട് ആഇശ (റ) പറഞ്ഞു : ഒരാള്‍ തന്‍റെ വീട്ടില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നബി (ﷺ) യും വീട്ടില്‍ ചെയ്തിരുന്നു. ചെരുപ്പ്  നന്നാക്കുക, പഴയ വസ്ത്രം തുന്നുക, പുതിയ വസ്ത്രം തൈക്കുക എന്നിങ്ങനെയുള്ളവ.

(അദബുല്‍ മുഫ് ‘റദ് – 540)

🔵(വീട്ടില്‍ ഭാര്യമാരെ, അവരുടെ ജോലികളില്‍ സഹായിച്ചു കൊടുക്കുക എന്നത്  ഏറെ മഹത്വമുള്ളതും നബി (ﷺ) യുടെ ചര്യയില്‍ പെട്ടതുമാണ്. നിരവധി ഹദീസുകളിലൂടെ ഇതിന്റെ വിശദ വിവരങ്ങള്‍ ധാരാളമായി കാണാം. ആടിനെ പാല്‍ കറക്കുക, സ്വന്തം കാര്യങ്ങള്‍ സ്വന്തമായിത്തന്നെ ചെയ്യുക, മറ്റു വീട്ട് ജോലികളില്‍ വ്യാപൃതനാകുക , അതിനിടയില്‍ നമസ്കാര സമയമായാല്‍ പള്ളിയിലേക്ക് പോകുക ഈ രൂപത്തിലായിരുന്നു നബി (ﷺ)യുടെ പ്രവര്‍ത്തനങ്ങള്‍ . ഇത് വിശ്വാസികള്‍ സ്വീകരിക്കേണ്ട മാതൃകയാണ്)

🔵 ദജ്ജാലില്‍ നിന്നും സംരക്ഷണം


عَنْ أَبِي الدَّرْدَاءِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ "‏ مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ

അബുദ്ദര്‍ദാഅ~ (റ)ല്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു: സൂറത്തുല്‍ കഹ്ഫിന്‍റെ ആദ്യത്തെ പത്ത് ആയത്തുകള്‍ ആരെങ്കിലും മനപ്പാഠമാക്കിയാല്‍ ദജ്ജാലില്‍ നിന്നും അവന്‍ സംരക്ഷിക്കപ്പെടുന്നതാണ്.

(സ്വഹീഹ് മുസ്‌ലിം : 809 , കിതാബ് സ്വലാത്തില്‍ മുസാഫിരീന്‍ വ ക്വസ്രിഹാ)

🔖 (ഈ സമുദായത്തെ ബാധിക്കുന്ന ഏറ്റവും വലിയ പരീക്ഷണമായി നബി (ﷺ) പഠിപ്പിചത് ദജ്ജാലിന്റെ കുഴപ്പങ്ങളാണ്. അത് കൊണ്ട് തന്നെ നിരന്തരം അവന്‍റെ ഫിത്‌നയില്‍ നിന്ന് കാവല്‍ തേടണമെന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ട്. ഓരോ നമസ്കാരത്തിന്‍റെയും അവസാനത്തില്‍ ദജ്ജാലിന്‍റെ ഫിത്നയില്‍ നിന്നും കാവല്‍ ചോദിക്കാന്‍ പഠിപ്പിക്കപ്പെട്ടതും അതിന്‍റെ ഭാഗമാണ്. സൂറത്തുല്‍ കഹ്ഫിന്‍റെ ആദ്യ പത്ത് വചനങ്ങള്‍ മനപ്പാഠമാക്കുന്നതിലൂടെയും ആ സുരക്ഷ സാധ്യമാണെന്നാണ് ഈ ഹദീസിലൂടെ പ്രവാചകന്‍ (ﷺ) പഠിപ്പിച്ചിട്ടുള്ളത്)

🔵 സുബ്ഹിക്ക് മുമ്പ് ഒരു കിടത്തം


عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ إِذَا صَلَّى أَحَدُكُمُ الرَّكْعَتَيْنِ قَبْلَ الصُّبْحِ فَلْيَضْطَجِعْ عَلَى يَمِينِهِ

അബൂ ഹുറൈറ (റ) ല്‍ നിന്നും നിവേദനം : നബി  (ﷺ) പറഞ്ഞു : നിങ്ങളില്‍ ആരെങ്കിലും സുബ്ഹിക്ക് മുമ്പുള്ള രണ്ട്  റക്അത്ത്  സുന്നത്ത് നമസ്കരിച്ച് കഴിഞ്ഞാല്‍ അവന്‍ വലത് ഭാഗം ചെരിഞ്ഞ് കിടന്ന് കൊള്ളട്ടെ

(സുനനു അബീ ദാവൂദ് : 1261 – കിതാബ് തത്തവ്വുഅ)

📤 (നബി (ﷺ) സ്വയം ചെയ്യുകയും, ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത സുന്നത്തുകളില്‍ ഒന്നാണിത്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം (ആഇശ (റ) പറയുന്നു: ബിലാല്‍ (റ) ന്‍റെ സുബ്ഹി ബാങ്ക് കേട്ട് കഴിഞ്ഞാല്‍ നബി (ﷺ) ലഘുവായി രണ്ട് റക്അത്ത് നമസ്കരിക്കും , എന്നിട്ട് ഇഖാമത്തിനു സമയമായി എന്നറിയിക്കാന്‍ മുഅദ്ദിന്‍ വരുന്നത് വരെ പ്രവാചകന്‍ തന്‍റെ വലത് ഭാഗം ചെരിഞ്ഞ് കിടക്കുമായിരുന്നു . (ബുഖാരി : 626)
നബി (ﷺ)യുടെ ഈ കിടത്തം പള്ളിയില്‍ ആയിരുന്നില്ല, വീട്ടില്‍ ആയിരുന്നുവെന്ന്  ഈ ഹദീസിന്‍റെ വിശദീകരണങ്ങളില്‍ കാണാം. കാരണം സുന്നത്ത് നമസ്കാരങ്ങളെല്ലാം നബി (ﷺ) നിര്‍വഹിച്ചത് വീട്ടില്‍ വെച്ചായിരുന്നു)

🔵 ഒരു മരം നട്ടു വളര്‍ത്തിയാല്‍ 


 عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا إِلاَّ كَانَ مَا أُكِلَ مِنْهُ لَهُ صَدَقَةٌ وَمَا سُرِقَ مِنْهُ لَهُ صَدَقَةٌ وَمَا أَكَلَ السَّبُعُ مِنْهُ فَهُوَ لَهُ صَدَقَةٌ وَمَا أَكَلَتِ الطَّيْرُ فَهُوَ لَهُ صَدَقَةً وَلاَ يَرْزَؤُهُ أَحَدٌ إِلاَّ كَانَ لَهُ صَدَقَةٌ ‏"‏  

ജാബിര്‍ (റ)ല്‍ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു : മുസ്‌ലിമായ ഒരാള്‍ ഒരു ചെടി നട്ടു, അതിന്‍റെ ഫലം തിന്നപ്പെടുമ്പോള്‍ എല്ലാം അതവന് ദാനമായി മാറുന്നതാണ്. അതില്‍ നിന്നും മോഷ്ടിക്കപ്പെടുന്നത് അവനു ദാനമാണ്. അതില്‍ നിന്നും മൃഗങ്ങള്‍ തിന്നുന്നത് അവനു ദാനമാണ്. അതില്‍ നിന്ന് പക്ഷി തിന്നാല്‍ അവനു ദാനമാണ്. അതില്‍ നിന്ന് ഒരു ഫലം പോലും നഷ്ടപ്പെടുന്നില്ല, അതവനു ദാനമായി മാറ്റപ്പെട്ടിട്ടല്ലാതെ !

(സ്വഹീഹ് മുസ്‌ലിം : 1552) 

(അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലേച്ഛയോട് കൂടി ഒരു മരം നടുകയോ , കൃഷി ചെയ്യുകയോ ചെയ്‌താല്‍ ഇഹലോകത്ത് കിട്ടുന്ന നേട്ടത്തിന് പുറമെ പരലോകത്തും പ്രതിഫലം ഉണ്ടെന്നാണ് ഈ തിരുവചനം വ്യക്തമാക്കുന്നത്. ഇത്തരം നന്മകള്‍ ചെയ്ത് വെച്ച് ഒരു വിശ്വാസി മരണപ്പെട്ട് പോയാലും ആ കാര്യങ്ങള്‍ ഈ ലോകത്ത് നില നില്‍ക്കുന്നിടത്തോളം കാലം അത് വഴിയുള്ള പ്രതിഫലം അവന്‍റെ ബര്‍സഖി ലോകത്തേക്ക് എത്തിക്കൊണ്ടിരിക്കും)

🔵 ദേഷ്യം വന്നാല്‍


عن عَدِيِّ بْنِ ثَابِتٍ رضي الله عنه ، قَالَ سَمِعْتُ سُلَيْمَانَ بْنَ صُرَدٍ، قَالَ اسْتَبَّ رَجُلاَنِ عِنْدَ النَّبِيِّ صلى الله عليه وسلم وَنَحْنُ عِنْدَهُ جُلُوسٌ، وَأَحَدُهُمَا يَسُبُّ صَاحِبَهُ مُغْضَبًا قَدِ احْمَرَّ وَجْهُهُ فَقَالَ النَّبِيُّ صلى الله عليه وسلم ‏ "‏ إِنِّي لأَعْلَمُ كَلِمَةً لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدُ لَوْ قَالَ أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ‏"‏‏.‏ فَقَالُوا لِلرَّجُلِ أَلاَ تَسْمَعُ مَا يَقُولُ النَّبِيُّ صلى الله عليه وسلم قَالَ إِنِّي لَسْتُ بِمَجْنُونٍ


അദിയ്യ് ബിന്‍ സാബിത് (റ) നിവേദനം : സുലൈമാന്‍ ബിന്‍ സുറദ് (റ) പറയുന്നതായി ഞാന്‍ കേട്ടു. ഞങ്ങള്‍ നബി (ﷺ) യുടെ അരികില്‍ ഇരിക്കുന്ന സമയത്ത്  രണ്ടാളുകള്‍ തമ്മില്‍  നബി (ﷺ)യുടെ സമീപത്ത് വെച്ച് വഴക്കുണ്ടായി. അതിലൊരാള്‍ മറ്റേയാളോട് വല്ലാതെ ദേഷ്യപ്പെട്ടു ചീത്ത പറഞ്ഞു.  മുഖം ചുവന്നു തുടുത്ത്  നിറം മാറിയിരുന്നു. അപ്പോള്‍ നബി (ﷺ) പറഞ്ഞു : എനിക്കൊരു വാചകം അറിയാം , അതയാള്‍ പറയുകയാണെങ്കില്‍ ഇപ്പോള്‍ അയാള്‍ക്ക് ബാധിച്ചിട്ടുള്ള കാര്യം മാറിക്കിട്ടും. അയാള്‍
 أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ‏"‏‏.‏
എന്ന് പറഞ്ഞിരുന്നുവെങ്കിൽ, ആ സമയത്ത് അവിടെയുണ്ടായിരുന്ന സ്വഹാബികള്‍ അയാളോട് വിളിച്ച് പറഞ്ഞു : നബി (ﷺ) പറഞ്ഞത് നീ കേട്ടില്ലേ ? അപ്പോള്‍ അയാള്‍ പറഞ്ഞു : ഞാനൊരു ഭ്രാന്തനല്ല.

( സ്വഹീഹുല്‍ ബുഖാരി : 6115, കിതാബുല്‍ അദബ്)

📛 (കോപം അകറ്റാനുള്ള മാര്‍ഗങ്ങള്‍ നബി (ﷺ) പഠിപ്പിച്ചിട്ടുണ്ട്. ദേഷ്യം പൈശാചികമാണെന്നും അതുണ്ടായാല്‍ വുദു ചെയ്യുക, നില്‍ക്കുന്നവന്‍ ആണെങ്കില്‍ ഇരിക്കുക, ഇരിക്കുന്നവന്‍ ആണെങ്കില്‍ കിടക്കുക , അഊദു ... ചൊല്ലുക തുടങ്ങിയവ അതില്‍ പെട്ടതാണ്. ഈ ഹദീസില്‍ പരാമര്‍ശിക്കുന്ന ശക്തമായി ദേഷ്യപ്പെട്ടയാള്‍ ഒരു ഗ്രാമീണ അറബിയായിരുന്നുവെന്നും അതിനാലാണ്  ‘’ അഊദു ...“ പറയാതെ ഞാന്‍ ഭ്രാന്തനല്ല എന്ന് ആ മനുഷ്യന്‍ പറഞ്ഞത് എന്നും ഹദീസിന്‍റെ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കാം)

🔵 നല്ലതല്ലേ എന്നത് ന്യായമല്ല 


عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ يَقُولُ جَاءَ ثَلاَثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ )ﷺ(يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صلى الله عليه وسلم فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا فَقَالُوا وَأَيْنَ نَحْنُ مِنَ النَّبِيِّ )ﷺ(قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ‏.‏ قَالَ أَحَدُهُمْ أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا‏.‏ وَقَالَ آخَرُ أَنَا أَصُومُ الدَّهْرَ وَلاَ أُفْطِرُ‏.‏ وَقَالَ آخَرُ أَنَا أَعْتَزِلُ النِّسَاءَ فَلاَ أَتَزَوَّجُ أَبَدًا‏.‏ فَجَاءَ رَسُولُ اللَّهِ )ﷺ(فَقَالَ ‏ "‏ أَنْتُمُ الَّذِينَ قُلْتُمْ كَذَا وَكَذَا أَمَا وَاللَّهِ إِنِّي لأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ، لَكِنِّي أَصُومُ وَأُفْطِرُ، وَأُصَلِّي وَأَرْقُدُ وَأَتَزَوَّجُ النِّسَاءَ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي"‏‏.

അനസ്ബ്നു മാലിക്(റ)ല്‍ നിന്നും നിവേദനം:  മൂന്നുപേർ നബി(ﷺ)യുടെ ആരാധനയെ സംബന്ധിച്ച് അന്വേഷിച്ചറിയാൻ നബി(ﷺ)യുടെ ഭാര്യമാരുടെ വീടുകളിലേക്ക് വന്നു.  നബി(ﷺ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോൾ അത് വളരെ കുറച്ചേ ഉള്ളുവെന്ന് അവര്‍ക്ക് തോന്നി. അവർ പരസ്പരം പറഞ്ഞു: നാം എവിടെ, പ്രവാചകൻ എവിടെ?  നബി(ﷺ)ക്ക്  കഴിഞ്ഞുപോയതും ഇനി വരാനിടയുള്ളതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അപ്പോൾ അവരിലൊരാൾ പറഞ്ഞു: ഞാൻ എന്നും രാത്രി മുഴുവൻ നമസ്കരിക്കും. മറ്റൊരാൾ പറഞ്ഞു: ഞാൻ എന്നും നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമൻ പറഞ്ഞു: ഞാൻ സ്ത്രീകളിൽ നിന്നകന്ന് നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല.  നബി(ﷺ)വിവരം അറിഞ്ഞപ്പോൾ ചോദിച്ചു.  നിങ്ങളാണോ ഇങ്ങനെയൊക്കെ പറഞ്ഞത്? എന്നാൽ. അല്ലാഹുവാണു സത്യം. ഞാൻ നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുകയും അവനെ സൂക്ഷിച്ചു ജീവിക്കുന്നവനുമാണ്:   ഞാന് ചിലപ്പോൾ നോമ്പനുഷ്ഠിക്കുകയും ചിലപ്പോൾ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. സ്ത്രീകളെ വിവാഹം ചെയ്യുന്നു.  വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവൻ എന്നിൽപ്പെട്ടവനല്ല.

(സ്വഹീഹുല്‍ ബുഖാരി  5063 : കിതാബ് നികാഹ് )

🔖 (മത കര്‍മങ്ങള്‍ക്ക് മാതൃക നബി (ﷺ) യാണ്. സ്വര്‍ഗത്തിലേക്ക് അടുക്കാനുള്ളതും നരകത്തില്‍ നിന്ന് അകലാനുള്ളതും പൂര്‍ണമായും പഠിപ്പിച്ചിട്ടാണ് നബി (ﷺ) പോയത്. നല്ലതല്ലേ എന്ന ന്യായം പറഞ്ഞ് പുതിയതെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ , ഉള്ളത് ഒഴിവാക്കാനോ ഒരാള്‍ക്കും അവകാശമില്ല. ഈ ഹദീസില്‍ നാം കണ്ട ഓരോ തീരുമാനമെടുത്ത സ്വഹാബികള്‍ , പുതിയൊരു കര്‍മം ചെയ്യും എന്ന് പറഞ്ഞതിനല്ല നബി (ﷺ) അവരെ തിരുത്തിയത്. മതത്തില്‍ ഉള്ള കര്‍മങ്ങള്‍ തന്നെ പരലോക രക്ഷ പ്രാപിക്കാന്‍ എന്ന നല്ല ഉദ്ദേശ്യത്തോടെ  പ്രവാചകന്‍ (ﷺ) ചെയ്യുന്നതിനേക്കാള്‍ കൂടുതലായി ചെയ്യുമെന്ന തീരുമാനത്തെയാണ്‌ നബി (ﷺ) വിമര്‍ശിച്ചത്. എങ്കില്‍ ഒരു മാതൃകയും ഇല്ലാത്ത കാര്യങ്ങള്‍ നല്ലതല്ലേ എന്ന ന്യായത്തില്‍ മതത്തില്‍ കടത്തി കൂട്ടുന്ന ആളുകളുടെ അവസ്ഥ പരലോകത്ത് എന്തായിരിക്കും ?!

🔵 ജനങ്ങളെ വെറുപ്പിക്കരുത്


عَنْ أَبِي مَسْعُودٍ ـ رضى الله عنه ـ قَالَ أَتَى رَجُلٌ النَّبِيَّ صلى الله عليه وسلم فَقَالَ إِنِّي لأَتَأَخَّرُ عَنْ صَلاَةِ الْغَدَاةِ مِنْ أَجْلِ فُلاَنٍ مِمَّا يُطِيلُ بِنَا قَالَ فَمَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم قَطُّ أَشَدَّ غَضَبًا فِي مَوْعِظَةٍ مِنْهُ يَوْمَئِذٍ قَالَ فَقَالَ ‏ "‏ يَا أَيُّهَا النَّاسُ إِنَّ مِنْكُمْ مُنَفِّرِينَ، فَأَيُّكُمْ مَا صَلَّى بِالنَّاسِ فَلْيَتَجَوَّزْ، فَإِنَّ فِيهِمُ الْمَرِيضَ وَالْكَبِيرَ وَذَا الْحَاجَةِ ‏"‏‏.‏

അബൂ മസ്ഊദ് (റ) ല്‍ നിന്നും നിവേദനം : ഒരാള്‍ നബി (ﷺ) യുടെ അരികില്‍ വന്നു പറഞ്ഞു : ഇന്ന മനുഷ്യന്‍ കാരണമായി ഞാന്‍ സുബ്ഹി നമസ്കാരത്തില്‍ നിന്നും പിന്തി നില്‍ക്കുന്നു. അബൂ മസ് ഊദ് (റ) പറയുന്നു : ഇക്കാര്യവുമായി ബന്ധപ്പെട്ടു ഉപദേശം നല്‍കിയപ്പോള്‍ നബി (ﷺ)  ശക്തമായി ദേഷ്യപ്പെട്ടതു പോലെ മറ്റൊരിക്കലും ദേഷ്യപ്പെടുന്നതായി ഞാന്‍ കണ്ടിട്ടില്ല. നബി (ﷺ) പറഞ്ഞു : അല്ലയോ ജനങ്ങളേ , നിങ്ങളില്‍ വെറുപ്പിക്കുന്ന ചിലരുണ്ട്. അതിനാല്‍ നിങ്ങള്‍ ആരെങ്കിലും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കില്‍ അവന്‍ ലഘുവാക്കട്ടെ. തീര്‍ച്ചയായും അവരില്‍ (പിന്തുടരുന്നവരില്‍) രോഗിയും , പ്രായാധിക്യം ചെന്നവരും, അത്യാവശ്യക്കാരും ഒക്കെയുണ്ടാകാം. 
(സ്വഹീഹുല്‍ ബുഖാരി : 6110 – കിതാബുല്‍ അദബ് )
🔵 (ഒരു ഇമാം തന്നെ പിന്തുടര്‍ന്നു നമസ്കരിക്കുന്നവരുടെ അവസ്ഥ മനസ്സിലാക്കാതെ നമസ്കാരം നീട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെയാണ് ഈ ഹദീസില്‍ നബി (ﷺ) വിമര്‍ശിച്ചത്. നമസ്കാരം ധീര്‍ഘിപ്പിക്കുന്നതില്‍ പ്രയാസമില്ലാത്ത ആളുകളാണ്  തന്‍റെ പിന്നില്‍ ഉള്ളത് എന്ന് ഇമാമിന് തോന്നിയാല്‍ അവരെക്കൊണ്ട് നീട്ടി നമസ്കരിക്കുന്നത് തെറ്റല്ല. നബി (ﷺ) മാതൃകയില്‍ ഇതിനും തെളിവുകള്‍ കാണാന്‍ കഴിയും)

🔵 വേര്‍പാടില്‍ ദു:ഖിക്കല്‍


عن أنس رضي الله عنه أن رسول الله صلى الله عليه وسلم دخل علي ابنه إبراهيم رضي الله عنه وهو يجود بنفسه فجعلت عينا رسول الله صلى الله عليه وسلم تذرفان ‏.‏ فقال له عبد الرحمن بن عوف‏:‏ وأنت يا رسول الله ‏؟‏‏!‏ فقال‏:‏ “يا ابن عوف إنها رحمة” ثم أتبعها بأخرى، فقال‏:‏”إن العين تدمع والقلب يحزن ، ولا نقول إلا ما يرضي ربنا، وإنا بفراقك يا إبراهيم لمحزونون

അനസ് (റ) ല്‍ നിന്നും നിവേദനം : തന്‍റെ മകന്‍ ഇബ്രാഹീമിനരികില്‍ നബി (ﷺ) കടന്നു വന്നു. ആ കുട്ടി തന്‍റെ അവസാന ശ്വാസങ്ങളെടക്കുന്ന സമയമായിരുന്നു അത്. ഇത് കണ്ട നബി (ﷺ) യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അപ്പോള്‍ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് (റ) ചോദിച്ചു : അല്ലാഹുവിന്‍റെ റസൂലേ താങ്കള്‍ കരയുകയാണോ ? നബി (ﷺ) പറഞ്ഞു : ഇബ്നു ഔഫ് , ഇത് കാരുണ്യമാണ്. വീണ്ടും കരഞ്ഞുകൊണ്ട്‌ നബി (ﷺ) പറഞ്ഞു : തീര്‍ച്ചയായും കണ്ണുകള്‍ കണ്ണുനീര്‍ പൊഴിക്കും , ഹൃദയം ദു:ഖിക്കും. എങ്കിലും നമ്മുടെ റബ്ബ് തൃപ്തിപ്പെടുന്നതല്ലാത്ത ഒന്നും നാം പറയില്ല. അല്ലയോ ഇബ്രാഹിം നിന്‍റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിതരാണ്.        (സ്വഹീഹുല്‍ ബുഖാരി :34)

🔖 (ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും വേര്‍പാടിന്‍റെ അവസരത്തില്‍ സത്യവിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടാണ് ഈ തിരുവചനത്തിലൂടെ നാം കാണുന്നത്. കരച്ചിലും ദു:ഖവും അനുവദിച്ചിട്ടുണ്ട്. കാരണം മകന്‍ മരിച്ചപ്പോള്‍ നബി  (ﷺ) യും കരയുകയും ദു:ഖിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പരിധി വിടാതെ സൂക്ഷിക്കണം എന്ന് പഠിപ്പിക്കപ്പെട്ടു. അലമുറയിട്ട് കരയുക, വസ്ത്രവും ശരീരവുമൊക്കെ വലിച്ച് കീറുക, ബഹളമുണ്ടാക്കുക  പോലുള്ള കാര്യങ്ങള്‍ വിരോധിക്കപ്പെട്ടു. മിതമായ ദു:ഖപ്രകടനം ആകാവുന്നതാണ്

🔵 കടം ഒരപകടം


عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلاَّ الدَّيْنَ ‏"‏

അംറുബ്നുല്‍ ആസ് (റ) ല്‍ നിന്നും നിവേദനം : നബി (ﷺ)പറഞ്ഞു:
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായ ആള്‍ക്ക് കടം ഒഴികെയുള്ള മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടും.
(സ്വഹീഹ് മുസ്‌ലിം : 1886 – കിതാബുല്‍ ഇമാറത്ത്) 

♨ (അതീവ ഗൗരവമുള്ള ഇടപാടാണ് കടം. വലിയ പുണ്യമുള്ള കാര്യമാണ് കടം കൊടുക്കല്‍. എന്നാല്‍ തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ കടം വാങ്ങാന്‍ പാടുള്ളൂ. വാങ്ങിയാല്‍ കൃത്യമായി അത് തിരിച്ച് കൊടുക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്. കഴിവുണ്ടായിട്ടും വെച്ച്നീട്ടി കൊടുക്കാന്‍ സാധിക്കാതെ മരണപ്പെട്ടാല്‍ പൊറുക്കപ്പെടാത്ത പാപമായി അത് അവശേഷിക്കും എന്നാണ് ഈ തിരുവചനം പഠിപ്പിക്കുന്നത്)

🔵 അദ്ഭുതപ്പെടുത്തുന്ന സത്യവിശ്വാസി


 عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബ് (റ) ല്‍ നിന്നും നിവേദനം : നബി (ﷺ)പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അദ്ഭുതം തന്നെ ! അവന്റെ എല്ലാ കാര്യങ്ങളും അവനു നന്മയാകുന്നു. സത്യവിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഇല്ല. അവനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങിനെ അതവനു നന്മയായിത്തീരും. ഇനി അവനെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ്  സംഭവിക്കുന്നതെങ്കില്‍ അവന്‍ ക്ഷമ കൈക്കൊള്ളും. അങ്ങിനെ അതും അവനു നന്മയായി മാറും.

(സ്വഹീഹ് മുസ്‌ലിം : 2999 – കിതാബ് സുഹ്ദ് വ റഖാഇഖ്)

🔵 നഷ്ടമാകുന്ന ഖീറാത്തുകള്‍


عن أبي هريرة رضي الله عنه أن رسول الله (ﷺ)قال‏:‏ ‏"‏من اتبع جنازة مسلم إيماناً واحتساباً، وكان معه حتي يصلى عليها ويفرغ من دفنها، فإنه يرجع من الأجر بقيراطين كل قيراط مثل أحدٍ، ومن صلى عليها، ثم رجع قبل أن تدفن ، فإنه يرجع بقيراط”

അബൂ ഹുറൈറ (റ) ല്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു : വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്‌ലിമിന്‍റെ ജനാസയെ ഒരാള്‍ അനുഗമിക്കുകയും , മയ്യിത്ത് നമസകാരവും , ഖബറടക്കവും കഴിയുന്നത് വരെ അവന്‍ നിലകൊള്ളുകയും ചെയ്‌താല്‍ രണ്ട് ഖീറാത്ത് പ്രതിഫലവുമായിട്ടായിരിക്കും അവന്‍ മടങ്ങിപ്പോവുക. ഉഹ്ദ് മലയോളം വ്യാപ്തിയുള്ള പ്രതിഫലമാണ് ഒരു ഖീറാത്ത് . ഇനി ഒരാള്‍ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരം കഴിഞ്ഞ് ഖബറടക്കത്തിനു നില്‍ക്കാതെ അയാള്‍ മടങ്ങുകയും ചെയ്‌താല്‍ നിശ്ചയം അവന്‍ മടങ്ങുന്നത് ഒരു ഖീറാത്ത് പ്രതിഫലവുമായിട്ടായിരിക്കും

 (സ്വഹീഹുല്‍ ബുഖാരി : 37)

🔵 (മുസ്ലിംകള്‍ തമ്മിലുള്ള കടമകള്‍ പറഞ്ഞിടത്ത് നബി (ﷺ) പറഞ്ഞ ഒരു കാര്യമാണ് തന്‍റെ സഹോദരന്റെ ജനാസയെ അനുഗമിക്കുക എന്നത്. എന്നാല്‍ ഇന്ന്  കേവലം മയ്യിത്തിനെ ഒന്ന് കണ്ടു മടങ്ങിപ്പോകുക എന്നതാണ് ഇന്ന് പലരും ചെയ്യാറുള്ളത്. മയ്യിത്ത് നമസ്കാരത്തിലും , ഖബറടക്കത്തിലും പങ്കെടുക്കുന്നവര്‍ കുറവാണ്. യഥാര്‍ത്ഥത്തില്‍ വലിയൊരു പ്രതിഫലമാണ് അതിലൂടെ നഷ്ടമാകുന്നത് എന്ന് ഈ തിരുവചനം നമ്മെ ഉണര്‍ത്തുന്നു)

🔵 അവസാന വാക്ക്


عن أبي سعيد الخدري رضي الله عنه قال‏:‏ قال رسول الله (ﷺ) ‏:‏ “لقنوا موتاكم لا إله إلا الله‏"‏

അബൂ സഈദില്‍ ഖുദ്’രി (റ) ല്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു : നിങ്ങളില്‍ നിന്നും മരണം ആസന്നമായവര്‍ക്ക് ‘’ ലാ ഇലാഹ ഇല്ലല്ലാഹ്’’ എന്ന് ചൊല്ലിക്കൊടുക്കുക. (സ്വഹീഹ് മുസ്‌ലിം : 25)

📍 (മരണാസന്നനായ വ്യക്തിയുടെ അരികില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് നബി (ﷺ) ഈ ഹദീസിലൂടെ നമ്മെ ഉണര്‍ത്തിയത്. മരിക്കുന്ന വ്യക്തിയുടെ അവസാന വാക്ക് ഇതാകുന്നതിനു വേണ്ടിയാണിത്. ഇതാണ് ഇസ്‌ലാം പഠിപ്പിച്ച തല്‍ഖീന്‍ എന്ന് പറയുന്നത്. മയ്യിത്തിനെ ഖബറടക്കിയതിന് ശേഷം മുകളില്‍ ഇരുന്ന് ഖബറില്‍ അഭിമുഖീകരിക്കാന്‍ ഇരിക്കുന്ന ചോദ്യവും ഉത്തരവും ചോര്‍ത്തികൊടുക്കുന്ന ഒരു പരിപാടി ‘’ തല്‍ഖീന്‍’’ എന്ന പേരില്‍ ഇന്ന് സമൂഹത്തിലുണ്ട്. അത് ഇസ്‌ലാമിക പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട കാര്യമല്ല)

🔵 മരണത്തെ ആഗ്രഹിക്കരുത് 


عَنْ أَبي هُرَيْرَةَ رَضِيَ اللهُ عَنْهُ قالَ: قَالَ رَسُولُ الله (ﷺ): «لاَ يَتَمَنَّى أَحَدُكُمُ المَوْتَ، وَلاَ يَدْعُ بِهِ مِنْ قَبْلِ أَنْ يَأْتِيَهُ، إِنَّهُ إِذَا مَاتَ أَحَدُكُمُ انْقَطَعَ عَمَلُهُ، وَإِنَّهُ لاَ يَزِيدُ المُؤْمِنَ عُمْرُهُ إِلاَّ خَيْراً

📚 അബൂഹുറൈറ (റ) ല്‍ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: നിങ്ങളിലൊരാളും മരണത്തെ ആഗ്രഹിക്കരുത്. മരണം ആസന്നമാകുന്നതിനു മുമ്പ് അത് വരാന്‍ വേണ്ടി പ്രാര്‍ഥിക്കുകയുമരുത്. കാരണം മരണപ്പെടുന്നതോടു കൂടി കര്‍മങ്ങള്‍ മുറിഞ്ഞു പോകുന്നതാണ്. തീര്‍ച്ചയായും സത്യവിശ്വാസിക്ക്‌ അവന്‍റെ ആയുസ്സ് കൊണ്ട് നന്മയല്ലാതെ വര്‍ദ്ധിക്കുകയില്ല. (സ്വഹീഹുല്‍ മുസ്‌ലിം: 2682) 

💉 (ജീവിതത്തില്‍ അസഹനീയമായ പ്രയാസങ്ങള്‍ കടന്നു വരുമ്പോള്‍ സ്വാഭാവികമായും മനുഷ്യര്‍ ആഗ്രഹിച്ചുപോകുന്ന കാര്യമാണ് ഒന്ന് മരിച്ചിരുന്നുവെങ്കില്‍ എന്ന്. എന്നാല്‍ അത് പാടില്ല എന്നാണ് ഈ തിരുവചനം നമ്മെ ബോധ്യപ്പെടുത്തുന്നത്. തീരേ നിര്‍വാഹമില്ലാത്ത ഘട്ടമാണെങ്കില്‍ ‘’ അല്ലാഹുവേ ജീവിതമാണ് എനിക്ക് നന്മയെങ്കില്‍ എന്നെ നീ ജീവിപ്പിക്കുകയും മരണമാണ് എനിക്ക് ഗുണമെങ്കില്‍ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ” എന്ന്  പ്രാര്‍ഥിക്കുവാനാണ് നബി (ﷺ) നമ്മെ പഠിപ്പിച്ചത്)

🔵 പാപ്പരായവർ


 عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ   رَسُولَ الله (ﷺ) قَالَ: «أَتَدْرُونَ مَا المُفْلِسُ؟» قَالُوا: المُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ، فَقَالَ: «إِنَّ المُفْلِسَ مِنْ أُمَّتِي، يَأْتِي يَوْمَ القِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ، وَيَأْتِي قَدْ شَتَمَ هَذَا، وَقَذَفَ هَذَا، وَأَكَلَ مَالَ هَذَا، وَسَفَكَ دَمَ هَذَا، وَضَرَبَ هَذَا، فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ، فَإِنْ فَنِيَتْ حَسَنَاتُهُ، قَبْلَ أَنْ يُقْضَى مَا عَلَيْهِ، أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ، ثُمَّ طُرِحَ فِي النَّارِ». 

📚 അബൂ ഹുറൈറ (റ) യില്‍ നിന്നും നിവേദനം:  ഒരിക്കല്‍ നബി (ﷺ) ചോദിച്ചു;"പാപ്പരായവര്‍ എന്നാല്‍ ആരാണെന്നറിയുമോ? സ്വഹാബത്ത് പറഞ്ഞു; പണമോ,വിഭവമോ ഇല്ലാത്തവരെയാണ് ഞങ്ങള്‍ പാപ്പര്‍ എന്ന് പറയുന്നത്.നബി (ﷺ)പറഞ്ഞു:എന്‍റെ സമുദായത്തിലെ പാപ്പര്‍ എന്നാല്‍ നമസ്ക്കാരവും നോമ്പും സകാത്തും മറ്റുമായി ഖിയാമത്ത് നാളില്‍ വരുന്നവനാണ്. അവന്‍ ഒരുത്തനെ ശകാരിച്ചിട്ടുണ്ടാകും.മറ്റൊരാളെ പറ്റി അപവാദം പറഞ്ഞിരിക്കും. മറ്റൊരുത്തന്‍റെ രക്തം ചിന്തുകയും, അടിക്കുകയും ചെയ്തിട്ടുണ്ടാകും. തദ്ഫലമായി അവന്‍റെ സദ്പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കായി വീതിച്ചു നല്‍കപ്പെടും. അവന്‍റെ ബാധ്യതകള്‍ തീരുന്നതിനു മുമ്പ് നന്മകള്‍ തീര്‍ന്നു കഴിഞ്ഞാല്‍ അവരുടെ പാപങ്ങള്‍ ഇവന് നല്‍കുകയും, ശേഷം അവനെ നരകത്തില്‍ എറിയപ്പെടുകയും ചെയ്യും."

(സ്വഹീഹ് മുസ്‌ലിം: 2581)

🔵 മരണം ഉറപ്പായാല്‍


عَنْ أمِّ سَلَمَةَ رَضِيَ اللهُ عَنْها قَالَتْ: دَخَلَ رَسُولُ عَلَى أبِي سَلَمَةَ وَقَدْ شَقَّ بَصَرُهُ، فَأغْمَضَهُ، ثُمَّ قَالَ: «إِنَّ الرُّوحَ إِذَا قُبِضَ تَبِعَهُ البَصَرُ 

📚 ഉമ്മുസലമ (റ) യില്‍ നിന്നും നിവേദനം : അബൂ സലമ (റ) മരണപ്പെട്ട സമയത്ത്  നബി  (ﷺ) അവിടെ കടന്നു വന്നു , അദ്ദേഹത്തിന്‍റെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു. ആ കണ്ണുകള്‍ അടച്ചു കൊടുത്തുകൊണ്ട് നബി  (ﷺ) പറഞ്ഞു : തീര്‍ച്ചയായും ആത്മാവിനെ പിടിക്കപ്പെട്ടാല്‍ കണ്ണുകള്‍ അതിനെ പിന്തുടരും (സുനനു ഇബ്നിമാജ : 1454)

📍 (ഒരാള്‍ മരണപ്പെട്ടാല്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണ് കണ്ണുകള്‍ തുറന്നിരിക്കുകയാണെങ്കില്‍ അത് തിരുമ്മി അടച്ച് കൊടുക്കുക എന്നത്. അത് പോലെ തുറന്ന വായ്‌ അടച്ചു കെട്ടുക , വയര്‍ ഉയര്‍ന്നു വരാതിരിക്കാന്‍ ചെറിയ ഭാരം വെക്കുക, ധരിച്ചിട്ടുള്ള വസ്ത്രങ്ങള്‍ മാറ്റി ഒറ്റ വസ്ത്രം കൊണ്ട് മൂടുക എന്നിവയെല്ലാം പ്രാഥമിക കര്‍മങ്ങളില്‍ പെട്ടതാണ്)

🔵 മരണവും ദുഖാചരണവും


 عَنْ أُمِّ عَطِيَّةَ، أَنَّ رَسُولَ اللَّهِ (ﷺ) قَالَ ‏ "‏ لاَ تُحِدُّ امْرَأَةٌ عَلَى مَيِّتٍ فَوْقَ ثَلاَثٍ إِلاَّ عَلَى زَوْجٍ أَرْبَعَةَ أَشْهُرٍ وَعَشْرًا وَلاَ تَلْبَسُ ثَوْبًا مَصْبُوغًا إِلاَّ ثَوْبَ عَصْبٍ وَلاَ تَكْتَحِلُ وَلاَ تَمَسُّ طِيبًا إِلاَّ إِذَا طَهُرَتْ نُبْذَةً مِنْ قُسْطٍ أَوْ أَظْفَارٍ ‏

📚 ഉമ്മു അതിയ്യ (റ)യില്‍ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: ഏതൊരു മയ്യിത്തിന്റെ പേരിലും സ്ത്രീ മൂന്ന് ദിവസത്തിലേറെ ദുഃഖം ആചരിക്കാന്‍ പാടില്ല. ഭര്‍ത്താവിന്റെ പേരിലല്ലാതെ, അവിടെ നാല് മാസവും പത്ത് ദിവസവും ദുഃഖം ആചരിക്കുന്നു. അന്നേരം ചായം മുക്കിയ വസ്ത്രം പാടില്ല. കളറുള്ള നൂല് കൊണ്ട് നെയ്തതാണെങ്കില്‍ തെറ്റില്ല. സുറുമയിടരുത്. സുഗന്ധം ഉപയോഗിക്കരുത്. ആര്‍ത്തവ ശുദ്ധീകരണ ഘട്ടത്തില്‍ ഒരല്‍പം മാത്രം ഉപയോഗിക്കാം.

(സ്വഹീഹുല്‍ മുസ്‌ലിം : 938 – കിതാബ് ത്വലാഖ്)

🔵 (ഭ൪ത്താവിന്റെ മരണം മൂലമോ വിവാഹമോചനം മൂലമോ ഭ൪തൃ വേ൪പാട് അനുഭവിക്കുന്ന സ്ത്രീകള്‍ ചില നിബന്ധനകള്‍ പാലിച്ച്  കാത്തിരിക്കേണ്ട നിശ്ചിത കാലമാണ് ഇദ്ദ. ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദാ കാലാവധിയും ആ കാലയളവില്‍ പാലിക്കേണ്ട ചില മര്യാദകളും ഈ ഹദീസില്‍ വ്യക്തമാകുന്നുണ്ട്.  നിരവധി തെറ്റിദ്ധാരണകള്‍ നില നില്‍ക്കുന്ന ഒരു കാര്യമാണിത്. സ്ത്രീകള്‍ ഇദ്ദ അനുഷ്ഠിഷ്ഠിക്കേണ്ടത് അവരുടെ ഭര്‍തൃഗൃഹങ്ങളില്‍ തന്നെയാവണം (ഖു൪ആന്‍ : 65/6)  മതപരവും ശാരീരികവുമായ നിര്‍ഭയത്വം നഷ്ടപ്പെടുന്നതുവരെ ഭര്‍തൃഗൃഹം ഉപേക്ഷിച്ച് മറ്റു ഭവനങ്ങളില്‍ ഇദ്ദ അനുഷ്ഠിക്കുന്നത് ഇസ്‌ലാമികമായി തെറ്റാകുന്നു. ഇദ്ദാകാലയളവില്‍ അലങ്കാര വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ എന്നിവ ധരിക്കരുത്, അണിഞ്ഞൊരുങ്ങുകയോ സുഗന്ധം പൂശുകയോ അരുത് , മൈലാഞ്ചി, സുറുമ, കണ്മഷി പോലുള്ളവ ഉപയോഗിക്കാന്‍ പാടില്ല. വിവാഹമോ വിവാഹാലോചനയോ നടത്തരുത്. എന്നാല്‍ ഇദ്ദ ഇരിക്കുന്ന സ്ത്രീ അടച്ചിട്ട മുറിയില്‍ ഇരിക്കണമെന്നോ ആരുമായും സംസാരിക്കരുതെന്നോ വെളുത്ത വസ്ത്രം മാത്രം ധരിക്കണമെന്നോ,  ഒരു കാര്യത്തിനും പുറത്തിറങ്ങരുതെന്നോ എന്നൊന്നും ഇല്ല. അവള്‍ക്ക് മുറ്റത്തിറങ്ങുന്നതിനും അടുക്കളയിലെ ജോലികള്‍ നി൪വ്വഹിക്കുന്നതിനും തടസ്സമൊന്നുമില്ല. ചികിത്സ പോലുള്ള അത്യാവശ്യ കാര്യത്തിനായി പുറത്തുപോകുന്നതിന് വിലക്കില്ല. പുറത്ത് പോകുന്ന അവസരത്തില്‍ താന്‍ ഇദ്ദ ഇരിക്കുന്ന ആളാണെന്ന ചിന്ത ഉണ്ടായിരിക്കേണ്ടതും എത്രയും വേഗം തിരികെ എത്തേണ്ടതുമാണ്.  രോഗസന്ദര്‍ശനം, മരണവീട് സന്ദര്‍ശനം,  കല്യാണ ചടങ്ങുകള്‍ എന്നിവവക്കൊന്നും പുറത്തുപോകാന്‍ പാടില്ല. ഹജ്ജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാനായി പുറപ്പെടലും നിഷിദ്ധമാണ്).
                                                         ••••••┈•✿❁✿•┈••••••
       


അറിവിന്‍ തീരം - 2

🔵 മക്കളെ ചുംബിക്കുക


عَنْ أَبِي هُرَيْرَةَ رضى الله عنه: قَالَ: قَبَّلَ رَسُولُ اللَّهِ (ﷺ) الْحَسَنَ بْنَ عَلِيٍّ وَعِنْدَهُ الأَقْرَعُ بْنُ حَابِسٍ التَّمِيمِيُّ جَالِسًا‏.‏ فَقَالَ الأَقْرَعُ إِنَّ لِي عَشَرَةً مِنَ الْوَلَدِ مَا قَبَّلْتُ مِنْهُمْ أَحَدًا‏.‏ فَنَظَرَ إِلَيْهِ رَسُولُ اللَّهِ (ﷺ) ثُمَّ قَالَ ‏ "‏ مَنْ لاَ يَرْحَمُ لاَ يُرْحَمُ ‏


അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം:

ഒരിക്കല്‍ നബി (ﷺ) അലി (റ) ന്‍റെ മകന്‍ ഹസന്‍ (റ) നെ (തന്‍റെ പേരക്കുട്ടി) ചുംബിച്ചു. അഖ്റഅ' ബിന്‍ ഹാബിസ് തമീമി എന്നൊരാള്‍ ആ സമയം അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഈ കാഴ്ച കണ്ട അഖ്റഅ~ നബി (ﷺ) യോട് പറഞ്ഞു : എനിക്ക് പത്ത് മക്കളുണ്ട് , അതിലൊരാളെപ്പോലും ഞാന്‍ ചുംബിച്ചിട്ടില്ല . ഇത് കേട്ട നബി (ﷺ) അദ്ദേഹത്തെ നോക്കിക്കൊണ്ട് പറഞ്ഞു : കരുണ ചെയ്യാത്തവര്‍ക്ക് കാരുണ്യം ലഭിക്കുകയില്ല

(സ്വഹീഹുല്‍ ബുഖാരി : കിതാബുല്‍ അദബ്)

🔵 തുമ്മലും കോട്ടുവായും


عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ (ﷺ) قَالَ ‏ "‏ إِنَّ اللَّهَ يُحِبُّ الْعُطَاسَ وَيَكْرَهُ التَّثَاؤُبَ، فَإِذَا عَطَسَ أَحَدُكُمْ وَحَمِدَ اللَّهَ كَانَ حَقًّا عَلَى كُلِّ مُسْلِمٍ سَمِعَهُ أَنْ يَقُولَ لَهُ يَرْحَمُكَ اللَّهُ‏.‏ وَأَمَّا التَّثَاؤُبُ فَإِنَّمَا هُوَ مِنَ الشَّيْطَانِ، فَإِذَا تَثَاوَبَ أَحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ، فَإِنَّ أَحَدَكُمْ إِذَا تَثَاءَبَ ضَحِكَ مِنْهُ الشَّيْطَانُ


അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു:

നിശ്ചയം അല്ലാഹു തുമ്മലിനെ ഇഷ്ടപ്പെടുകയും കോട്ടുവായ് വെറുക്കുകയും ചെയ്യുന്നു. നിങ്ങളിലാരെങ്കിലും തുമ്മുകയും (അല്‍ഹംദു ലില്ലാ എന്ന്) അല്ലാഹുവിനെ സ്തുദിക്കുകയും ചെയ്‌താല്‍ അത് കേട്ട മുഴുവന്‍ മുസ്‌ലിംകളുടെയും ബാധ്യതയാണ് അവനു വേണ്ടി ‘’ യര്‍ഹമുക്കല്ലാഹ്” (അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ) എന്ന് പ്രാര്ത്ഥിക്കൽ.

എന്നാല്‍ കോട്ടുവായ് പിശാചില്‍ നിന്നുള്ളതാണ്. നിങ്ങളിലാരെങ്കിലും കോട്ടുവായ് ഇടുകയാണെങ്കില്‍ സാധ്യമാകുന്നത്ര അതിനെ തടഞ്ഞു നിര്‍ത്തട്ടെ (കൈ കൊണ്ട് വായ മൂടണം). നിങ്ങള്‍ കോട്ടുവായ് ഇടുമ്പോള്‍ പിശാച് ചിരിക്കുന്നുണ്ട്

(സ്വഹീഹുല്‍ ബുഖാരി : കിതാബുല്‍ അദബ്)

🔵 ജുമുഅ ദിനത്തിന്‍റെ പ്രത്യേകതകൾ


عن أوس بن أوس : عن النبي (ﷺ) قال :  إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ ، وَفِيهِ النَّفْخَةُ ، وَفِيهِ الصَّعْقَةُ ، فَأَكْثِرُوا عَلَيَّ مِنْ الصَّلَاةِ فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ ، قَالُوا : يَا رَسُولَ اللَّهِ ، وَكَيْفَ تُعْرَضُ صَلاتُنَا عَلَيْكَ وَقَدْ أَرَمْتَ -أَيْ يَقُولُونَ قَدْ بَلِيتَ- قَالَ : إِنَّ اللَّهَ عَزَّ وَجَلَّ قَدْ حَرَّمَ عَلَى الأَرْضِ أَنْ تَأْكُلَ أَجْسَادَ الأَنْبِيَاءِ عَلَيْهِمْ السَّلام 

ഔസ് ബിന്‍ ഔസ് (റ) ല്‍ നിന്ന് നിവേദനം : നബി (ﷺ) പറഞ്ഞു :

നിങ്ങളുടെ ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായത് വെള്ളിയാഴ്ച ദിവസമാകുന്നു. ആദം (അ) യെ സൃഷ്ടിക്കപ്പെട്ടതും , അദ്ദേഹം മരണപ്പെട്ടതും , കാഹളത്തില്‍  ഒന്നാമതും രണ്ടാമതും  ഊതപ്പെടുന്നതും  ആ ദിവസത്തിലാണ്. അന്നേ ദിവസം നിങ്ങള്‍ എന്‍റെ മേല്‍ സ്വലാത്ത് അധികരിപ്പിക്കുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടുന്നതാണ്. സ്വഹാബത്ത് ചോദിച്ചു : അല്ലാഹുവിന്‍റെ റസൂലേ , താങ്കള്‍ മണ്ണില്‍ ലയിച്ചതിനു ശേഷം എങ്ങിനെയാണത് താങ്കള്‍ക്ക് വെളിവാക്കപ്പെടുക ? നബി(ﷺ) പറഞ്ഞു : തീര്‍ച്ചയായും അമ്പിയാക്കളുടെ ശരീരം ഭൂമി തിന്നുന്നതിനെ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു.

(സുനനു അബീദാവൂദ് : കിത്താബു സ്വലാത്ത്)

🔵 ജുമുഅ ദിനത്തില്‍ ശ്രദ്ധിക്കേണ്ടത്


عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ جَاءَ سُلَيْكٌ الْغَطَفَانِيُّ يَوْمَ الْجُمُعَةِ وَرَسُولُ اللَّهِ (ﷺ) يَخْطُبُ فَجَلَسَ فَقَالَ لَهُ ‏ "‏ يَا سُلَيْكُ قُمْ فَارْكَعْ رَكْعَتَيْنِ وَتَجَوَّزْ فِيهِمَا - ثُمَّ قَالَ - إِذَا جَاءَ أَحَدُكُمْ يَوْمَ الْجُمُعَةِ وَالإِمَامُ يَخْطُبُ فَلْيَرْكَعْ رَكْعَتَيْنِ وَلْيَتَجَوَّزْ فِيهِمَا

 ‏
ജാബിര്‍ ബിന്‍ അബ്ദില്ലാ (റ) ല്‍ നിന്ന് നിവേദനം : ഒരു ജുമുഅ ദിവസം സുലൈക്കുല്‍ ഗത്ഫാനി (റ) കയറിവന്നു. ആ സമയം നബി (ﷺ) ഖുതുബ നിര്‍വഹിക്കുകയായിരുന്നു. അദ്ദേഹം പള്ളിയില്‍ ഇരുന്നു. അപ്പോള്‍ നബി (ﷺ) അദ്ദേഹത്തോട് പറഞ്ഞു : അല്ലയോ സുലൈക് , എഴുന്നേറ്റ് രണ്ട് റക്അത്ത് നമസ്കരിക്കുക , അത് ലഘൂകരിക്കുകയും ചെയ്യുക (ചുരുങ്ങിയ സമയം കൊണ്ട് നിര്‍വഹിക്കുക)

(സ്വഹീഹ് മുസ്‌ലിം : 875, കിതാബുല്‍ ജുമുഅ)

🍃 (പള്ളിയില്‍ കയറിയാല്‍ നിര്‍വഹിക്കേണ്ട രണ്ട് റക്അത്ത് തഹിയ്യത്തിന്‍റെ പ്രാധാന്യമാണ് ഈ ഹദീസില്‍ നിന്നും വ്യക്തമാകുന്നത്. തഹിയ്യത്തിനു പുറമെ ജുമുഅക്ക് മുമ്പ് റവാത്തിബ് സുന്നത്ത് ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്)

🔵 ജുമുഅക്ക് അല്പം നേരത്തെയാകട്ടെ


عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ (ﷺ)‏ "‏ إِذَا كَانَ يَوْمُ الْجُمُعَةِ، وَقَفَتِ الْمَلاَئِكَةُ عَلَى باب الْمَسْجِدِ يَكْتُبُونَ الأَوَّلَ فَالأَوَّلَ، وَمَثَلُ الْمُهَجِّرِ كَمَثَلِ الَّذِي يُهْدِي بَدَنَةً، ثُمَّ كَالَّذِي يُهْدِي بَقَرَةً، ثُمَّ كَبْشًا، ثُمَّ دَجَاجَةً، ثُمَّ بَيْضَةً، فَإِذَا خَرَجَ الإِمَامُ طَوَوْا صُحُفَهُمْ، وَيَسْتَمِعُونَ الذِّكْرَ ‏"‏‏


അബൂ ഹുറൈറ (റ) ല്‍ നിന്ന് നിവേദനം : നബി (ﷺ) പറഞ്ഞു :
ജുമുഅ ദിവസം ആയിക്കഴിഞ്ഞാല്‍ പള്ളിയുടെ കവാടത്തില്‍ മലക്കുകള്‍ നില്‍ക്കും. ആദ്യമാദ്യം വരുന്നവരെ അവര്‍ രേഖപ്പെടുത്തും. 

ആദ്യസമയത്ത് വരുന്നവര്‍ ഒട്ടകത്തെ ദാനം നല്കിയവരെപ്പോലെയും, പിന്നെ വരുന്നവര്‍ പശുവിനെ ദാനം നല്‍കിയവരെ പോലെയും , പിന്നെ വരുന്നവര്‍ ആടിനെ ദാനം നല്‍കിയവരെ പോലെയും, പിന്നെ വരുന്നവര്‍ കോഴിയെ ദാനം നല്‍കിയവരെ പോലെയും, പിന്നെ വരുന്നവര്‍ മുട്ട ദാനം നല്കിയവരെപ്പോലെയുമാകുന്നു.

അങ്ങിനെ ഇമാം ഖുതുബക്കായി പുറപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ ഏടുകള്‍ മടക്കി വെക്കുകയും ഖുതുബ ശ്രദ്ധിക്കുകയും ചെയ്യും.

(സ്വഹീഹുല്‍ ബുഖാരി : 929 -  കിതാബുല്‍ ജുമുഅ)

📜 (ജുമുഅ ദിനത്തില്‍ നേരത്തെ പള്ളിയിലേക്ക് പുറപ്പെടുന്നതിന്‍റെ മഹത്വമാണ് ഈ ഹദീസ് നല്‍കുന്ന സന്ദേശങ്ങളില്‍ ഒന്ന്. വെള്ളിയാഴ്ച സുബ്ഹി കഴിഞ്ഞുള്ള സമയം മുതൽ ഖത്വീബ്  മിമ്പറിലേക്ക് പുറപ്പെടുന്നതിനു മുമ്പ് വരെയുള്ള സമയത്തെ അഞ്ചു ഘട്ടങ്ങളായിട്ടാണ്  നബി (ﷺ)  തിരിച്ചിട്ടുള്ളത്.  ആ സമയങ്ങളില്‍ വരുന്നവര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചും ഹദീസില്‍ പരാമര്‍ശമുണ്ട് )

🔵 വിശ്വാസിക്കൊരു സന്തോഷ വാര്‍ത്ത


عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ )ﷺ( ‏ مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلاَّ وَقَاهُ اللَّهُ فِتْنَةَ الْقَبْرِ ‏) ‏ ‏

അബ്ദുല്ലാഹിബ്നു അമ്ര്  (റ) വില്‍ നിന്ന് നിവേദനം :

നബി (ﷺ)പറഞ്ഞു : വെള്ളിയാഴ്ച ദിവസം രാവിലോ പകലിലോ ഒരു മുസ്‌ലിം മരണപ്പെട്ടാല്‍ , ഖബ് റിലെ പരീക്ഷണങ്ങളില്‍ നിന്നും അല്ലാഹു അവനെ സംരക്ഷിക്കാതിരിക്കുകയില്ല.

 (സുനനു തുര്‍മുദി : 1074 , കിതാബുല്‍ ജനാഇസ്)

💡 (മനസ്സറിയാതെ , കേവലം നാവ് കൊണ്ട് മാത്രം മുസ്‌ലിമാണ് എന്ന് പറയുന്ന ആളുകളെ സംബന്ധിച്ചല്ല ഈ ഹദീസില്‍ പരാമര്‍ശിക്കുന്നത്.  അല്ലാഹുവിലും, റസൂലിലും, അന്ത്യദിനത്തിലുമൊക്കെ വിശ്വസിക്കേണ്ടത് പോലെ വിശ്വസിക്കുകയും , ശിര്‍ക്കും ബിദ്അത്തുമൊക്കെ ചെയ്ത് കൂട്ടിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം വിരമിച്ച് പശ്ചാത്തപിച്ച് പരിശുദ്ധരാവുകയും ചെയ്ത ആളുകള്‍ക്കാണ് ഈ സൗഭാഗ്യം ലഭിക്കുക എന്ന് ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ നിന്നും , മറ്റ് ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്)

🔵 ഒട്ടകമാംസം വുദൂഅ' മുറിക്കും


عَنْ جَابِرِ بْنِ سَمُرَةَ رَضِيَ اللهُ عَنْهُ أنَّ رَجُلاً سَألَ رَسُولَ الله (ﷺ) أأتَوَضَّأ مِنْ لُحُومِ الغَنَمِ؟ قال:  إِنْ شِئْتَ، فَتَوَضَّأْ. وَإِنْ شِئْتَ، فَلا تَوَضَّأْ : قال: أتَوَضَّأ مِنْ لُحُومِ الإبِلِ؟ قال: نَعَمْ فَتَوَضَّأْ مِنْ لُحُومِ الإبِلِ


ജാബിര്‍ ബിന്‍ സമുറ (റ) നിവേദനം:

ഒരാള്‍ നബി (ﷺ) യോട് ചോദിച്ചു , ആടിന്‍റെ മാംസം കഴിച്ചാല്‍ ഞാന്‍ വുദൂഅ' ചെയ്യേണ്ടതുണ്ടോ ? നബി (ﷺ) പറഞ്ഞു : നീ ഉദ്ദേശിക്കുന്നുവെങ്കില്‍ വുദൂഅ~ ചെയ്യാം, ഇല്ലെങ്കില്‍ വേണ്ടതില്ല. അപ്പോള്‍ ആ മനുഷ്യന്‍ ചോദിച്ചു :
ഒട്ടകത്തിന്‍റെ മാംസം കഴിച്ചാല്‍ ഞാന്‍ വുദൂഅ' ചെയ്യേണ്ടതുണ്ടോ ? നബി (ﷺ) പറഞ്ഞു : ഒട്ടകമാംസം കഴിച്ചാല്‍ നീ വുദൂഅ' ചെയ്യണം.

(സ്വഹീഹ് മുസ്‌ലിം : കിതാബ് ത്വഹാറത്ത്)

🔵 എത്തിനോട്ടം പാടില്ല


عَنْ سَهْلِ بْنِ سَعْدٍ قَالَ اطَّلَعَ رَجُلٌ مِنْ جُحْرٍ فِي حُجَرِ النَّبِيِّ (ﷺ وَمَعَ النَّبِيِّ صلى الله عليه وسلم مِدْرًى يَحُكُّ بِهِ رَأْسَهُ فَقَالَ ‏ "‏ لَوْ أَعْلَمُ أَنَّكَ تَنْظُرُ لَطَعَنْتُ بِهِ فِي عَيْنِكَ، إِنَّمَا جُعِلَ الاِسْتِئْذَانُ مِنْ أَجْلِ الْبَصَرِ

 ‏
സഹ്ല്‍ ബിന്‍ സഅ’ദ് (റ) ല്‍ നിന്ന് നിവേദനം:

ഒരാള്‍ നബി (ﷺ)യുടെ വീടിനുള്ളിലേക്ക് എത്തിനോക്കി. തല ചീകിക്കൊണ്ടിരുന്ന ഇരുമ്പിന്‍റെ ഒരു ചീര്‍പ്പ് നബി (ﷺ)യുടെ കൈവശം ഉണ്ടായിരുന്നു. നബി (ﷺ) അയാളോട് പറഞ്ഞു : നീ നോക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍  ഈ ചീര്‍പ്പ് വെച്ച് നിന്‍റെ കണ്ണില്‍ ഞാന്‍ കുത്തുമായിരുന്നു. നിശ്ചയമായും അനുവാദം ചോദിക്കല്‍ നിയമമാക്കപ്പെട്ടിരിക്കുന്നത് തന്നെ കണ്ണിന്‍റെ കാരണത്താലാണ്.

(സ്വഹീഹുല്‍ ബുഖാരി : കിതാബുല്‍ ഇസ്തിഅ’ദാന്‍)


🌹 (അന്യരുടെ വീടിനുള്ളിലേക്ക് എത്തിനോക്കാന്‍ പാടില്ല, അനുവാദം ചോദിക്കുമ്പോള്‍ പോലും വീട്ടിനുള്ളിലെ കാഴ്ചകള്‍ കാണാൻ സാധ്യത ഉള്ളതിനാൽ, വാതിലിന്‍റെ മുന്‍ഭാഗത്ത് നില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്)

 🔵 ചില വിലക്കുകള്‍

عَنِ اَلْمُغِيرَةِ بْنِ شُعْبَةٍ ‏- رضى الله عنه ‏- عَنْ رَسُولِ اَللَّهِ (ﷺ)‏ قَالَ: إِنَّ اَللَّهَ حَرَّمَ عَلَيْكُمْ عُقُوقَ اَلْأُمَّهَاتِ, وَوَأْدَ اَلْبَنَاتِ, وَمَنْعًا وَهَاتِ, وَكَرِهَ لَكُمْ قِيلَ وَقَالَ, وَكَثْرَةَ اَلسُّؤَالِ وَإِضَاعَةَ اَلْمَالِ ‏


മുഗീറത്ത് ബിന്‍ ശുഅ’ബ (റ)ല്‍ നിന്ന് നിവേദനം:

നബി (ﷺ) പറഞ്ഞു : തീര്‍ച്ചയായും മാതാപിതാക്കളെ ദ്രോഹിക്കലും، പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടലും، അവകാശപ്പെട്ടത് കൊടുക്കാതിരിക്കലും، അവകാശപ്പെടാത്തത് ചോദിച്ചു വാങ്ങലും، കണ്ടതും കേട്ടതുമൊക്കെ പറയലും، ചോദ്യം അധികരിപ്പിക്കലും، ധനം പാഴാക്കിക്കളയലും، അല്ലാഹു നിങ്ങള്‍ക്ക്  നിഷിദ്ധമാക്കിയിരിക്കുന്നു

(സ്വഹീഹുല്‍ ബുഖാരി :5975, സ്വഹീഹ് മുസ്ലിം: 593)

🔵 പള്ളിയില്‍ പാടില്ലാത്തത് 

عن أبي هُرَيْرَةَ رضي الله عنه  يَقُولُ :  قَالَ رَسُولُ اللَّهِ (ﷺ)‏ :  مَنْ سَمِعَ رَجُلاً يَنْشُدُ ضَالَّةً فِي الْمَسْجِدِ فَلْيَقُلْ لاَ رَدَّهَا اللَّهُ عَلَيْكَ فَإِنَّ الْمَسَاجِدَ لَمْ تُبْنَ لِهَذَا


അബൂഹുറൈറ (റ) യില്‍ നിന്ന് നിവേദനം :  നബി (ﷺ) പറഞ്ഞു: നഷ്ടപ്പെട്ടുപോയ ഒരു വസ്തുവിനെക്കുറിച്ച്  ഒരാള്‍ പള്ളിയില്‍ അന്വേഷിക്കുന്നതായി ആരെങ്കിലും  കേട്ടാല്‍ ; അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ എന്ന് അയാളോടായി അവന്‍ പറയട്ടെ؛ നിശ്ചയം പള്ളികള്‍ അതിന് വേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ളതല്ല.

 (സ്വഹീഹ് മുസ്‌ലിം : 568  കിതാബുല്‍ മസാജിദ്)

🍃 പള്ളിയിലോ പുറത്തോ നഷ്ടപ്പെട്ട വസ്തുവിനെക്കുറിച്ച് പള്ളിയിൽ വെച്ച് ആളുകളോട് ചോദിക്കുന്നതിനെ ഈ ഹദീസ് വിലക്കുന്നുണ്ട്.

 എന്നാൽ  നഷ്ടപ്പെട്ട സാധനം, ആളുകളോട് ചോദിക്കാതെ പള്ളിയിൽ തിരയുന്നതിന് വിലക്കൊന്നുമില്ല.

🔵 നര നന്മയാണ്


  عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ (ﷺ)‏"‏ لاَ تَنْتِفُوا الشَّيْبَ مَا مِنْ مُسْلِمٍ يَشِيبُ شَيْبَةً فِي الإِسْلاَمِ ‏ ‏"‏ إِلاَّ كَانَتْ لَهُ نُورًا يَوْمَ الْقِيَامَةِ ‏"‏ ‏.‏ وَقَالَ فِي حَدِيثِ يَحْيَى ‏"‏ إِلاَّ كَتَبَ اللَّهُ لَهُ بِهَا حَسَنَةً وَحَطَّ عَنْهُ بِهَا خَطِيئَةً

 ‏
അംറു ബിന്‍ ശുഐബ് (റ) ല്‍ നിന്ന് നിവേദനം : നബി  (ﷺ)  പറഞ്ഞു : നരച്ച മുടി നിങ്ങള്‍ പറിക്കരുത്. മുസ്‌ലിമായ മനുഷ്യന്‍റെ നര അവന് അന്ത്യനാളില്‍ വെളിച്ചമായിരിക്കും. ഈ ഹദീസിന്‍റെ മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് നര കാരണമായി നന്മകള്‍ രേഖപ്പെടുത്തപ്പെടുകയും , തിന്മകള്‍ മായ്ക്കപ്പെ ടുകയും ചെയ്യുമെന്നാണ്.

(അബൂദാവൂദ് : 4202 – കിതാബ് തറജ്ജുല്‍)

🔵 അശരണരെ സഹായിക്കുക


عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ(ﷺ) ‏ "‏ إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ يَوْمَ الْقِيَامَةِ يَا ابْنَ آدَمَ مَرِضْتُ فَلَمْ تَعُدْنِي ‏.‏ قَالَ يَا رَبِّ كَيْفَ أَعُودُكَ وَأَنْتَ رَبُّ الْعَالَمِينَ ‏.‏ قَالَ أَمَا عَلِمْتَ أَنَّ عَبْدِي فُلاَنًا مَرِضَ فَلَمْ تَعُدْهُ أَمَا عَلِمْتَ أَنَّكَ لَوْ عُدْتَهُ لَوَجَدْتَنِي عِنْدَهُ يَا ابْنَ آدَمَ اسْتَطْعَمْتُكَ فَلَمْ تُطْعِمْنِي ‏.‏ قَالَ يَا رَبِّ وَكَيْفَ أُطْعِمُكَ وَأَنْتَ رَبُّ الْعَالَمِينَ ‏.‏ قَالَ أَمَا عَلِمْتَ أَنَّهُ اسْتَطْعَمَكَ عَبْدِي فُلاَنٌ فَلَمْ تُطْعِمْهُ أَمَا عَلِمْتَ أَنَّكَ لَوْ أَطْعَمْتَهُ لَوَجَدْتَ ذَلِكَ عِنْدِي يَا ابْنَ آدَمَ اسْتَسْقَيْتُكَ فَلَمْ تَسْقِنِي ‏.‏ قَالَ يَا رَبِّ كَيْفَ أَسْقِيكَ وَأَنْتَ رَبُّ الْعَالَمِينَ قَالَ اسْتَسْقَاكَ عَبْدِي فُلاَنٌ فَلَمْ تَسْقِهِ أَمَا إِنَّكَ لَوْ سَقَيْتَهُ وَجَدْتَ ذَلِكَ عِنْدِي


അബൂ ഹുറൈറ (റ) ല്‍ നിന്ന് നിവേദനം : നബി (ﷺ) പറഞ്ഞു: തീര്‍ച്ചയായും അന്ത്യനാളില്‍ അല്ലാഹു തആല പറയും : അല്ലയോ മനുഷ്യാ , ഞാന്‍ രോഗിയായപ്പോള്‍ നീയെന്നെ സന്ദര്‍ശിച്ചില്ല ، അയാള്‍ ചോദിക്കും : ലോക രക്ഷിതാവായവനേ, നിന്നെ എങ്ങിനെയാണ് ഞാന്‍ സന്ദര്‍ശിക്കുക?
അല്ലാഹു പറയും : എന്‍റെ ദാസന്മാരിലൊരാള്‍ രോഗിയായത് നീയറിഞ്ഞിരു ന്നില്ലേ ? എന്നിട്ടും നീയവനെ സന്ദര്‍ശിച്ചില്ലല്ലോ, അവനെ നീ സന്ദര്‍ശിച്ചിരു ന്നുവെങ്കില്‍ എന്നെ നിനക്കവിടെ കണ്ടെത്താമായിരുന്നു. അല്ലയോ മനുഷ്യാ , ഞാന്‍ നിന്നോട് ഭക്ഷണം ചോദിച്ചു , നീയെന്നെ ഭക്ഷിപ്പിച്ചില്ല . അയാള്‍ ചോദിക്കും: ഞാന്‍ എങ്ങിനെയാണ് നിന്നെ ഭക്ഷിപ്പിക്കുക , നീ ലോക രക്ഷിതാവല്ലയോ ?

എന്‍റെയൊരു ദാസന്‍ നിന്നോട് ഭക്ഷണം ചോദിച്ചിട്ട് നീ  കൊടുക്കാതിരുന്നത് നീ അറിഞ്ഞിട്ടില്ലേ ? അയാളെ നീ ഭക്ഷിപ്പിച്ചിരുന്നുവെങ്കില്‍ അത് എന്‍റെയരികില്‍ നീ കണ്ടെത്തുമായിരുന്നു. അല്ലയോ മനുഷ്യാ , ഞാന്‍ നിന്നോട് വെള്ളം ചോദിച്ചു പക്ഷേ നീയെനിക്ക് വെള്ളം നല്‍കിയില്ല
ലോകരക്ഷിതാവായ നിനക്ക് എങ്ങിനെയാണ് ഞാന്‍ വെള്ളം തരിക ?
അല്ലാഹു പറയും: എന്‍റെയൊരു ദാസന്‍ നിന്നോട് വെള്ളം ചോദിച്ചപ്പോള്‍ അയാള്‍ക്ക് നീ കൊടുത്തില്ല. നിശ്ചയം, നീ അയാള്‍ക്ക് വെള്ളം നല്‍കിയി രുന്നെങ്കില്‍ അത് എനിക്കരികില്‍ നീ കാണുമായിരുന്നു.  

(സ്വഹീഹ് മുസ്‌ലിം : 2569 , കിതാബുല്‍ ബിര്രി വസ്സ്വിലത്തി വല്‍ ആദാബ്)

🔵 വുദുവിന്റെ ശേഷമുള്ള പ്രാർത്ഥനയുടെ മഹത്വം


عن عُمَر رضي الله عنه قَالَ : قَالَ رَسُولَ اللَّهِ  (ﷺ) : ( مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُبْلِغُ أَوْ فَيُسْبِغُ الْوَضُوءَ ثُمَّ يَقُولُ : أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ إِلَّا فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاء (زاد الترمذي : ( اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنْ الْمُتَطَهِّرِينَ)


ഉമര്‍ (റ)ല്‍ നിന്ന് നിവേദനം: നബി (ﷺ)പറഞ്ഞു: ഒരാള്‍ പരിപൂര്‍ണ്ണമായ നിലയില്‍ വുദു ചെയ്തു. എന്നിട്ട് അയാള്‍ വുദുവിന് ശേഷം

أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ


(ഇമാം തുര്‍മുദിയുടെ റിപ്പോര്‍ട്ട് പ്രകാരം)

   اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنْ الْمُتَطَهِّرِين

അല്ലാഹുവേ പശ്ചാത്തപിക്കുന്നവരിലും,പരിശുദ്ധി പ്രാപിക്കുന്നവരിലും എന്നെ നീ ഉള്‍പ്പെടുത്തേണമേ , എന്ന് കൂടിയുണ്ട്) എന്ന് പ്രാർത്ഥിച്ചാൽ സ്വര്‍ഗത്തിന്‍റെ എട്ട് കവാടങ്ങളും അയാള്‍ക്ക് വേണ്ടി തുറക്കപ്പെടാതിരി
ക്കുകയില്ല. അവന്‍ ഉദ്ദേശിക്കുന്ന വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും

(സ്വഹീഹ് മുസ്‌ലിം: 235 ,   സുനൻ തുര്‍മുദി: 55, കിതാബുല്‍ ഫദാഇല്‍)

🔵 വെള്ള വസ്ത്രമാണ് ശ്രേഷ്ഠം


عَنْ سَمُرَةَ رضي الله عنه قَالَ ، قَالَ قَالَ رَسُولُ اللَّهِ (ﷺ) ‏ "‏ عَلَيْكُمْ بِالْبَيَاضِ مِنَ الثِّيَابِ فَلْيَلْبَسْهَا أَحْيَاؤُكُمْ وَكَفِّنُوا فِيهَا مَوْتَاكُمْ فَإِنَّهَا مِنْ خَيْرِ ثِيَابِكُمْ


സമുറ (റ) ല്‍ നിന്ന് നിവേദനം: റസൂല്‍  (ﷺ) പറഞ്ഞു:

നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. നിങ്ങളില്‍ നിന്ന് മരണപ്പെട്ടവരെ അതുകൊണ്ട് കഫനും ചെയ്യുക. അതാണ് നിങ്ങളുടെ വസ്ത്രങ്ങളിലുത്തമം.

(സുനനുന്നസാഈ:5323, കിതാബുസ്സീനത്തി മിനസ്സുനൻ)

🔵 അവയവങ്ങളില്‍ വെള്ളം ചേരാതിരിക്കരുത്


عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ رَجَعْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم مِنْ مَكَّةَ إِلَى الْمَدِينَةِ حَتَّى إِذَا كُنَّا بِمَاءٍ بِالطَّرِيقِ تَعَجَّلَ قَوْمٌ عِنْدَ الْعَصْرِ فَتَوَضَّئُوا وَهُمْ عِجَالٌ فَانْتَهَيْنَا إِلَيْهِمْ وَأَعْقَابُهُمْ تَلُوحُ لَمْ يَمَسَّهَا الْمَاءُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ وَيْلٌ لِلأَعْقَابِ مِنَ النَّارِ أَسْبِغُوا الْوُضُوءَ ‏"‏ ‏


അബ്ദുല്ലാഹിബ്നു അമ്ര്  (റ) വില്‍ നിന്ന് നിവേദനം : മക്കയില്‍ നിന്നും മദീനയിലേക്ക് നബി  (ﷺ) യോടൊപ്പം ഞങ്ങള്‍ മടങ്ങുകയായിരുന്നു. യാത്രക്കിടയില്‍ വെള്ളമുള്ള ഒരു സ്ഥലത്ത് ഞങ്ങള്‍ എത്തി.

അസര്‍ നമസ്കാരത്തിന്‍റെ സമയമായതിനാല്‍ ധൃതിയില്‍ വുദു ചെയ്യുന്ന കുറച്ച് ആളുകളെ ഞങ്ങള്‍ അവിടെ കണ്ടു. അവരുടെ മടമ്പുകാലുകളില്‍ വെള്ളം ചേര്‍ന്നിട്ടുണ്ടായിരുന്നില്ല. നബി  (ﷺ) അവരോടായി പറഞ്ഞു :
മടമ്പുകാലുകള്‍ക്ക് നരകശിക്ഷയുണ്ട്. നിങ്ങള്‍ വുദൂ പൂര്‍ത്തിയാക്കുക.

(സ്വഹീഹ് മുസ്ലിം : 241- കിതാബ് ത്വഹാറത്ത്)

🔵 അതിര് കവിയരുത് , അത് വുദൂവിലായാലും


 عَنْ عَبْدِ اللَّهِ بْنِ عَمْرٍو رضي الله عنه :  أنَّ النبيَّ ﷺ مرَّ بسعدٍ وهو يتوضأُ فقال ما هذا السَّرفُ يا سعدُ قال أفي الوضوءِ سرفٌ قال نعم وإن كنتَ على نهَرِ جارٍ 


അബ്ദുല്ലാഹിബ്നു അമ്ര്  (റ) വില്‍ നിന്ന് നിവേദനം : സഅദ്  (റ) വുദൂ ചെയ്യുന്ന അവസരത്തില്‍  നബി (ﷺ) അദ്ദേഹത്തിന്നരികിലൂടെ നടന്നു പോയി.
അപ്പോള്‍  നബി (ﷺ) അദ്ദേഹത്തോട് പറഞ്ഞു : എന്താണ്  സഅദേ നീ വുദുവില്‍ (വെള്ളത്തില്‍) ധൂര്‍ത്ത് കാണിക്കുന്നത് ? സഅദ്  (റ) ചോദിച്ചു : വുദൂവിലും ധൂര്‍ത്ത് ഉണ്ടോ ? നബി (ﷺ) പറഞ്ഞു : അതേ , നീ വെള്ളം ഒഴുകുന്ന പുഴയിലാണെങ്കില്‍ പോലും (ധൂര്‍ത്ത് പാടില്ല)

(ഇബ്നു മാജ: 419, സിൽസിലത്തു സ്വഹീഹ : 7/860)

🕹 (ദുര്‍വ്യയത്തിനെതിരെ ഖുര്‍ആനും സുന്നത്തും നടത്തിയ സമഗ്രമായ ബോധവത്കരണത്തെ സാമ്പത്തിക മേഖലയിലും , വിവാഹ മേഖലയിലും മാത്രം ഒതുക്കുന്നത് ശരിയല്ല. അവയുടെ വ്യത്യസ്ഥ മാനങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. അല്ലാഹുവും റസൂലും 'നിങ്ങള്‍ ധൂര്‍ത്തും ദുര്‍വ്യയവും നടത്തരുത്' എന്നു പറയുമ്പോള്‍ ജീവിതത്തിന്റെ ഒരു മേഖലയിലും അവ പാടില്ല എന്നാണ് അതിന്റെ ഉദ്ദേശ്യം. ധൂര്‍ത്തിനും ദുര്‍വ്യയത്തിനുമെതിരെ ബോധവത്കരണം നടത്തുമ്പോള്‍ ആ ബഹുമുഖ ഊന്നല്‍ ശ്രദ്ധിക്കേണ്ടതുണ്ട്).

🔵 ഗ്രഹണ സമയത്ത് വിശ്വാസികള്‍ ചെയ്യേണ്ടത്


عَنْ أَبِي بَكْرَةَ، قَالَ خَسَفَتِ الشَّمْسُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَخَرَجَ يَجُرُّ رِدَاءَهُ حَتَّى انْتَهَى إِلَى الْمَسْجِدِ، وَثَابَ النَّاسُ إِلَيْهِ فَصَلَّى بِهِمْ رَكْعَتَيْنِ، فَانْجَلَتِ الشَّمْسُ فَقَالَ ‏ "‏ إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، وَإِنَّهُمَا لاَ يَخْسِفَانِ لِمَوْتِ أَحَدٍ، وَإِذَا كَانَ ذَاكَ فَصَلُّوا وَادْعُوا حَتَّى يُكْشَفَ مَا بِكُمْ ‏"‏‏.‏ وَذَاكَ أَنَّ ابْنًا لِلنَّبِيِّ صلى الله عليه وسلم مَاتَ، يُقَالُ لَهُ إِبْرَاهِيمُ، فَقَالَ النَّاسُ فِي ذَاكَ‏


അബൂ ബക്റത് (റ) വില്‍ നിന്ന് നിവേദനം : നബി (ﷺ) യുടെ കാലഘട്ടത്തില്‍ സൂര്യന് ഗ്രഹണം ബാധിച്ചു .തന്‍റെ ഉടുതുണി നിലത്ത് വലിയുന്ന വിധത്തില്‍ (ധൃതി കാരണത്താല്‍) നബി (ﷺ) പള്ളിയിലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ നബി (ﷺ)യുടെ അരികിലേക്ക് ഓടിയെത്തി. അവരെയും കൂട്ടി നബി (ﷺ) രണ്ട് റക്അത്ത് നമസ്കരിച്ചു. ഗ്രഹണം നീങ്ങി സൂര്യന്‍ തെളിഞ്ഞു. എന്നിട്ട് നബി (ﷺ) പറഞ്ഞു : തീര്‍ച്ചയായും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാകുന്നു. തീർച്ച, ആരുടെയെങ്കിലും മരണം കാരണമായി അതിന് ഗ്രഹണം ബാധിക്കുകയില്ല. അവയ്ക്ക് ഗ്രഹണം ബാധിച്ചു കഴിഞ്ഞാല്‍ ഗ്രഹണം മാറുന്നത് വരെ നിങ്ങള്‍ നമസ്കരിക്കുകയും പ്രാര്ത്ഥിക്കുകയും ചെയ്യുക. നബി (ﷺ) യുടെ മകന്‍ ഇബ്രാഹിം മരണപ്പെട്ട ദിവസം സൂര്യന് ഗ്രഹണം ബാധിച്ചു. അന്ന് ആളുകള്‍ പറഞ്ഞു : പ്രവാചക പുത്രന്റെ മരണ കാരണത്താലാണ് സൂര്യന് ഗ്രഹണം ബാധിച്ചതെന്ന്. അപ്പോളാണ് നബി (ﷺ) ഇപ്രകാരം ചെയ്തത്.
(സ്വഹീഹുല്‍ ബുഖാരി : 1063, കിതാബുല്‍ കുസൂഫ്)

🌖 (മഹാനായ ഒരു വ്യക്തിയുടെ ജനനവുമായോ, മരണവുമായോ ഗ്രഹണത്തിന് ബന്ധമുണ്ടെന്നായിരുന്നു അജ്ഞാന കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസം. ലോകത്ത് സുപ്രധാനമായ മാറ്റം വരുത്താന്‍ അതിന് സാധിക്കുമെന്ന് ചിലര്‍ വിശ്വസിച്ചിരുന്നു. സൂര്യനെയും ചന്ദ്രനെയും ആദരവോടെ വീക്ഷിക്കുകയും അവയ്ക്ക് മഹത്വമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരും അവരിലുണ്ടായിരുന്നു.  അതിനാല്‍ തന്നെ ചിലര്‍ സൂര്യ-ചന്ദ്രന്മാരെ ആരാധിക്കുകയും അവയ്ക്ക് ദൈവികത കല്‍പിക്കുകയും ചെയ്തു. ഇത്തരം അബദ്ധ ജഡിലമായ വിശ്വാസങ്ങളെ ഇസ്‌ലാം നിരാകരിക്കുന്നു.
തന്‍റെ മകന്‍ മരിച്ച ദുഃഖത്തില്‍ പ്രപഞ്ചം പങ്കുചേര്‍ന്നതാണ് ഗ്രഹണ കാരണമെന്ന് ചില നിഷ്‌കളങ്കരായ അനുയായികള്‍ പ്രചരിപ്പിച്ചു. പ്രവാചകന് (ﷺ) വേണമെങ്കില്‍ അത് തനിക്കുള്ള ക്രെഡിറ്റായി കരുതി മൗനമവലംബിക്കാമായിരുന്നു. പക്ഷേ അതിനെ നിഷേധിച്ച് മിമ്പറില്‍ കയറിയിട്ടാണ് പ്രവാചകന്‍ (ﷺ) ഈ പ്രഖ്യാപനം നടത്തിയത്.
ഇസ്‌ലാമിന്റെ യഥാര്‍ഥ ആത്മീയത വഴിതെറ്റാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുക കൂടിയാണ് നബി (ﷺ) ഇതിലൂടെ ചെയ്തത്)

🔵 പൂച്ച ശുദ്ധിയുള്ള ജീവിയാണ് 


عَنْ كَبْشَةَ بِنْتِ كَعْبِ بْنِ مَالِكٍ، - وَكَانَتْ تَحْتَ ابْنِ أَبِي قَتَادَةَ - أَنَّ أَبَا قَتَادَةَ، دَخَلَ فَسَكَبَتْ لَهُ وَضُوءًا فَجَاءَتْ هِرَّةٌ فَشَرِبَتْ مِنْهُ فَأَصْغَى لَهَا الإِنَاءَ حَتَّى شَرِبَتْ قَالَتْ كَبْشَةُ فَرَآنِي أَنْظُرُ إِلَيْهِ فَقَالَ أَتَعْجَبِينَ يَا ابْنَةَ أَخِي فَقُلْتُ نَعَمْ ‏.‏ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ إِنَّهَا لَيْسَتْ بِنَجَسٍ إِنَّهَا مِنَ الطَّوَّافِينَ عَلَيْكُمْ وَالطَّوَّافَاتِ ‏"‏ 

കബ്ഷ (റ) യില്‍ നിന്ന് നിവേദനം : 

തന്‍റെ ഭര്‍ത്താവായ അബൂ ഖതാദ (റ) കടന്നു വന്നപ്പോള്‍ അദ്ദേഹത്തിന് വുദൂ ചെയ്യുവാനുള്ള വെള്ളം അവര്‍ എടുത്ത് വെച്ചു. അപ്പോള്‍ ഒരു പൂച്ച വന്ന് ആ പാത്രത്തില്‍ നിന്നും വെള്ളം കുടിക്കാന്‍ തുടങ്ങി.  പൂച്ചക്ക് സൗകര്യമായി കുടിക്കുന്നതിനു വേണ്ടി അദ്ദേഹം ആ പാത്രം ചെരിച്ച് പിടിച്ചു കൊടുത്തു. കബ്ഷ (റ) പറയുന്നു : എന്നെ നോക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു : എന്‍റെ സഹോദര പുത്രീ , നിനക്ക് അദ്ഭുതം  തോന്നുന്നുണ്ടോ ? ഞാന്‍ പറഞ്ഞു : അതേ !  അപ്പോള്‍ അദ്ദേഹം പറഞ്ഞു : നിശ്ചയം , നബി (ﷺ) പറഞ്ഞിട്ടുണ്ട് : പൂച്ച നജസ് ( മാലിന്യം) അല്ല. അവ നിങ്ങള്‍ക്കിടയില്‍ ധാരാളമായി ചുറ്റിപ്പറ്റി ജീവിക്കുന്നവയാണ്. 

(സുനന്‍ അബൂദാവൂദ് : 75, കിത്താബ് ത്വഹാറത്)

💥 (പൂച്ച കുടിച്ച വെള്ളമോ , തൊട്ട പാത്രമോ ഒന്നും നജസാകുന്നില്ല എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത് . അതിന് കാരണമായി നബി (ﷺ) പറഞ്ഞത് : അവ നിങ്ങള്‍ക്കിടയില്‍ ചുറ്റിനടക്കുന്നവയാണ് എന്നാണ്. ഇത്തരത്തിലുള്ള ജീവികള്‍ക്കും ,  നജസാണെന്ന് പ്രത്യേകം പഠിപ്പിക്കപ്പെടാത്തതുമായ ജീവികള്‍ക്കെല്ലാം ഈ നിയമം ബാധകമാണ്)

🔵 അവഗണിക്കരുത് ഒരു സുന്നത്തിനേയും


عن أَبِي هُرَيْرَةَ ، أَنّ رَسُولَ اللَّهِ (ﷺ) مَرَّ بِقَبْرٍ ، فَقَالَ : " مَنْ صَاحِبُ هَذَا الْقَبْرِ ؟ " فَقَالُوا : فُلانٌ ، فَقَالَ : " رَكْعَتَانِ أَحَبُّ إِلَى هَذَا مِنْ بَقِيَّةِ دُنْيَاكُمْ " 

അബൂ ഹുറൈറ(റ) നിവേദനം:

നബി (ﷺ) ഒരിക്കല്‍ ഒരു ഖബ് റിനരികിലൂടെ നടന്നു പോയി. അവിടുന്ന് ചോദിച്ചു: ആരുടെ ഖബ് റാണിത്  ? അവര്‍ (സ്വഹാബികള്‍) പറഞ്ഞു: അത് ഇന്നയാളുടെ ഖബ്റാണ്. പ്രവാചകന്‍ (ﷺ) പറഞ്ഞു: "രണ്ട് റക്അത്ത് നമസ്ക്കാരം തനിക്ക് ലഭിക്കലായിരിക്കും, ഭൗതിക ലോകത്ത് നിങ്ങൾക്കുള്ള ഏതിനെക്കാളും ഈ ഖബ്റാളി ഇപ്പോള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് "

(ത്വബ് റാനി : ബാബുല്‍ അലിഫ്)   

☘ (മരണശേഷം ബര്സഖി ഘട്ടം മുതലങ്ങോട്ട്  മനുഷ്യര്‍ ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്യുന്നത് സല്കര്മങ്ങളെയാണ്. മരണം വന്നെത്തുമ്പോള്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ വേണ്ടി ഇനിയും ഒരവസരം കൂടി ചോദിക്കുന്ന ആളുകള്‍ ഉണ്ടാകുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. പക്ഷേ അതൊരു വൃഥാ ചോദ്യമാണെന്ന് അല്ലാഹു പറയുന്നു. ചുരുക്കത്തില്‍,  ഈ ആയുസ്സില്‍ ഉള്ള അവസരം മാത്രമേ ഓരോരുത്തര്‍ക്കും ലഭ്യമാകൂ. കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ സല്കര്‍മങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്)

🔵 ശുദ്ധീകരണ രീതി

عن أم الفضل لبابة بنت الحارث قالت : { بال الحسين بن علي في حجر النبي صلى الله عليه وسلم فقلت : يا رسول الله أعطني ثوبك والبس ثوبا غيره حتى أغسله فقال : إنما ينضح من بول الذكر ويغسل من بول الأنثى } 

ഉമ്മുല്‍ ഫദ്’ല്‍ ലുബാബ (റ) നിവേദനം :

 അലി (റ) ന്‍റെ മകന്‍ ഹുസൈന്‍ (റ) ഒരിക്കല്‍ നബി (ﷺ) യുടെ മടിത്തട്ടില്‍ മൂത്രമൊഴിച്ചു. പ്രവാചകരേ ആ വസ്ത്രം ഇങ്ങോട്ട് തന്നിട്ട് മറ്റൊരു വസ്ത്രം ധരിക്കൂ എന്ന് ഞാന്‍ (ഉമ്മുല്‍ ഫദ്’ല്‍) നബി (ﷺ) യോട് പറഞ്ഞു. അപ്പോള്‍ നബി (ﷺ) പറഞ്ഞു: നിശ്ചയം , ആണ്‍കുട്ടിയുടെ മൂത്രത്തില്‍ വെള്ളം കുടഞ്ഞാല്‍ മതിയാകുന്നതാണ്. പെണ്‍കുട്ടിയുടെ മൂത്രമാണെങ്കില്‍ കഴുകുകയും ചെയ്യണം.

(സുനൻ ഇബ്നുമാജ: 522- കിതാബ് ത്വഹാറത്ത് വ സുനനിഹാ)

💥 (രണ്ട് വയസ്സില്‍ താഴെയുള്ളതും , മുലപ്പാല്‍ അല്ലാത്ത മറ്റ് ആഹാരമൊന്നും കഴിക്കാത്തതുമായ ആണ്‍കുട്ടിയുടെ മൂത്രം ആയാല്‍ അത് ശുദ്ധീകരിക്കാന്‍ കഴുകേണ്ടതില്ല. പകരം അതിന് മുകളില്‍ കുറച്ച് വെള്ളം കുടഞ്ഞാല്‍ മാത്രം മതിയാകുന്നതാണ്. എന്നാല്‍ പെണ്കുട്ടിയുടെ മൂത്രം ശുദ്ധീകരിക്കാന്‍ ഇങ്ങനെ ചെയ്‌താല്‍ പോരാ. അതിന് കഴുകുക തന്നെ വേണം.)

🔵 ഉറങ്ങും മുമ്പ് 


عن الْبَرَاء بْن عَازِبٍ، قَالَ قَالَ لِي رَسُولُ اللَّهِ (ﷺ) ‏"‏ إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ وَقُلِ اللَّهُمَّ أَسْلَمْتُ وَجْهِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ رَهْبَةً وَرَغْبَةً إِلَيْكَ لاَ مَلْجَأَ وَلاَ مَنْجَى مِنْكَ إِلاَّ إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ ‏"‏ ‏.‏ قَالَ ‏"‏ فَإِنْ مِتَّ مِتَّ عَلَى الْفِطْرَةِ وَاجْعَلْهُنَّ آخِرَ مَا تَقُولُ ‏"‏ ‏

ബറാഅ’ ബിന്‍ ആസിബ് (റ) ല്‍ നിന്ന് നിവേദനം: നബി (ﷺ) എന്നോട് പറഞ്ഞു : ഉറങ്ങുന്നതിനായി വിരിപ്പിലേക്ക് പോകുന്നതിന് മുമ്പ് നമസ്കാരത്തിന്  വുദൂ ചെയ്യുന്നത് പോലെ നീ വുദൂ ചെയ്യണം . വലത് ഭാഗം ചെരിഞ്ഞാണ്‌ നീ കിടക്കേണ്ടത്. ‘’അല്ലാഹുമ്മ അസ്ലംതു നഫ് സീ ” ..... എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന നിര്‍വഹിക്കണം. ഈപ്രാര്‍ത്ഥനയായിരിക്കണം ഉറങ്ങുന്നതിന് മുമ്പുള്ള നിന്‍റെ അവസാനത്തെ സംസാരം. ഇതൊക്കെ ചെയ്ത് നീ ഉറങ്ങുകയും ആ ഉറക്കത്തില്‍ നീ മരണപ്പെടുകയുമാണെങ്കില്‍ ശുദ്ധ പ്രകൃതിയിലുള്ള മരണമായിരിക്കും നിന്റേത്.

(സുനന്‍ അബീദാവൂദ് : 5046 – കിതാബുല്‍ ആദാബ്)

(ഒരു മുസ്‌ലിം ഉറങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ചില കാര്യങ്ങള്‍ മാത്രമാണ് ഈ ഹദീസിലെ ഉള്ളടക്കം. ദന്ത ശുദ്ധീകരണം, വുദു, ആയത്തുല്‍ കുര്‍സിയ്യ്‌, ആമന റസൂല്‍, തസ്ബീഹ്, തഹ് മീദ്, തക്ബീര്‍ , ഇഖ്‌ലാസ്، മുഅവ്വിദാത്  പാരായണവും , കൈകളില്‍ ഊതി ശരീരം തടവലും തുടങ്ങി പല കാര്യങ്ങളും ഉറങ്ങുന്നതിന് മുമ്പ് നിര്‍വഹിക്കണം എന്ന് നബി (ﷺ) പഠിപ്പിച്ചിട്ടുണ്ട്)

🔵 കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങാകുക 


عن أبي هريرة رضي الله عنه، عن النبي )ﷺ( قال‏:‏ ‏ "‏من نفس عن مؤمن كربة من كرب الدنيا، نفس الله عنه كربة من كرب يوم القيامة، ومن يسر على معسر يسر الله عليه في الدنيا والآخرة، ومن ستر مسلمًا ستره الله في الدنيا والآخرة، والله في عون العبد ما كان العبد في عون أخيه، ومن سلك طريقًا يلتمس فيه علمًا سهل الله له طريقًا إلى الجنة‏.‏ وما اجتمع قوم في بيت من بيوت الله تعالى، يتلون كتاب الله، ويتدارسونه بينهم إلا نزلت عليهم السكينة، وغشيتهم الرحمة، وحفتهم الملائكة، وذكرهم الله فيمن عنده‏.‏ ومن بطأ به عمله لم يسرع به نسبه‏"‏


അബൂ ഹുറൈറ (റ) ല്‍ നിന്ന് നിവേദനം : നബി (ﷺ)പറഞ്ഞു :- 

വിശ്വാസിയായ ആള്‍ക്ക് ഇഹലോകത്ത് വെച്ചുള്ള ഒരു പ്രയാസത്തില്‍ നിന്ന് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ പരലോകത്ത് വെച്ച് അവരുടെയൊരു പ്രയാസം അല്ലാഹു നീക്കി കൊടുക്കുന്നതാണ്.  ബുദ്ധിമുട്ട് അനുഭവിക്കുന്നവന് ആരെങ്കിലും എളുപ്പം ഉണ്ടാക്കികൊടുത്താല്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു അവര്‍ക്ക് എളുപ്പം നല്‍കുന്നതാണ്. ഒരു മുസ്‌ലിമിന്‍റെ പോരായ്മകള്‍ ആരെങ്കിലും മറച്ചു വെച്ചാല്‍ അവരുടെ ന്യൂനതകള്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു മൂടി വെക്കും. അല്ലാഹു തന്‍റെയൊരു ദാസനെ സഹായിച്ചുകൊണ്ടേയിരിക്കും, അവന്‍ തന്‍റെ സഹോദരനെ സഹായിക്കുമ്പോളെല്ലാം.ആരെങ്കിലും അറിവ് അന്വേഷിച്ച് പുറപ്പെട്ടാല്‍ അവനു സ്വര്‍ഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കി കൊടുക്കും. 
അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുന്നതിനും പഠിക്കുന്നതിനും വേണ്ടി പള്ളിയില്‍ ഒരുമിച്ച് കൂടുന്ന ആളുകള്‍ , അവര്‍ക്ക് മേല്‍ സമാധാനമിറങ്ങുകയും , അവരെ കാരുണ്യം മൂടുകയും ,മലക്കുകള്‍ അവരെ പൊതിയുകയും , തന്‍റെ സന്നിധിയിലുള്ള മലക്കുകളോട്‌ അല്ലാഹു അവരെക്കുറിച്ച് പറയുകയും ചെയ്യുന്നതാണ്. 
സല്‍ പ്രവൃത്തികളില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ ,  തറവാട് മഹിമയുടെ പേരില്‍ അവര്‍ ഒരിക്കലും മുന്നിലെത്തുകയില്ല.

(സ്വഹീഹ് മുസ്‌ലിം : 245 , കിതാബുല്‍ മുഖദ്ദിമാത്)

🔖 (പല വിഷയങ്ങളിലേക്കും  ഈ ഹദീസ് വെളിച്ചം വീശുന്നു , അശരണര്‍ക്ക് അത്താണിയാകുന്നതിന്‍റെ മഹത്വമാണ് ഒന്നാമത്തെ വിഷയം. മനുഷ്യനോ , മറ്റു ജീവജാലങ്ങളോ ഏതുമാകട്ടെ  ജീവനുള്ള വസ്തുക്കളോട് കാണിക്കുന്ന ഏത് ദയാവായ്പും പ്രതിഫലാര്‍ഹമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. നല്ല അറിവ് നേടാന്‍ പരിശ്രമിക്കുന്നവര്‍ക്കുള്ള മഹത്വമാണ് രണ്ടാമത് പറഞ്ഞത്. 

നല്ല കര്‍മങ്ങള്‍ കൊണ്ടല്ലാതെ തറവാടിത്തത്തിന്‍റെ പേരിലൊന്നും ഒരാള്‍ക്കും പരലോക രക്ഷ സാധ്യമല്ലെന്നും ഈ തിരുവചനം ഉണര്‍ത്തുന്നു)
                                                        ••••••┈•✿❁✿•┈••••••




Tuesday, 3 July 2018

അറിവിന്‍ തീരം : 1

🔵 വുദുവിന്‍റെ അടയാളം 

عن أبي هريرة رضي الله عنه قال‏:‏ سمعت رسول الله صلى الله عليه وسلم يقول‏:‏ ‏ "‏إن أمتي يدعون يوم القيامة غرًا محجلين من آثار الوضوء فمن استطاع منكم أن يطيل غرته، فليفعل‏"‏ ‏(‏متفق عليه‏)‏‏


അബൂ ഹുറൈറ (റ) നിവേദനം: തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്

നിശ്ചയം എന്റെ സമുദായം പുനുരുത്ഥാന ദിവസം വിളിക്കപ്പെടുമ്പോള്‍ വുളുവിന്റെ അടയാളം കാരണം അവരുടെ മുഖവും കൈകാലുകളും പ്രകാശിച്ചിരിക്കും

അതിനാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും മുഖത്തിന്‍റെ ശോഭ വ്യാപിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അവനതു ചെയ്യട്ടെ

(വുദുവിന്‍റെ അവയവങ്ങള്‍ നിര്‍ബന്ധ പരിധിയില്‍ നിന്നും കുറച്ചു കൂടി കയറ്റി കഴുകട്ടെ)

(ബുഖാരി,മുസ്‌ലിം : കിതാബുല്‍ ഫദാഇല്‍)

🔵 മഹത് കര്‍മങ്ങള്‍ 

عن عبد الله بن عمرو رضي الله عنهما أن رجلا سأل النبي صلى الله عليه وسلم أي الإسلام خير قال تطعم الطع وتقرأ السلام على من عرفت ومن لم تعرف 


അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: ഇസ്ലാമിന്‍റെ നടപടികളില്‍ ഏതാണ് ഉത്തമമെന്ന് ഒരാള്‍ ചോദിച്ചു

തിരുമേനി(സ) അരുളി: അന്നദാനം ചെയ്യലും പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം പറയലുമാകുന്നു

(സ്വഹീഹുല്‍ ബുഖാരി : കിതാബുല്‍ ഈമാന്‍)

🔵 ശുദ്ധ പ്രകൃതി 

عَنْ عَائِشَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم ‏ "‏ عَشَرَةٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَالاِسْتِنْشَاقُ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ ‏"‏ ‏.‏ قَالَ مُصْعَبٌ وَنَسِيتُ الْعَاشِرَةَ إِلاَّ أَنْ تَكُونَ الْمَضْمَضَةَ ‏.  


ആയിശ (റ) യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു . പത്തുകാര്യങ്ങള്‍ നബിമാരുടെ ചര്യകളില്‍ പെട്ടതാകുന്നു

1 മീശ വെട്ടുക 

2 താടി വളര്‍ത്തുക

3 ബ്രഷ് ചെയ്യുക

4 (വുളുവില്‍) മൂക്കില്‍ വെള്ളം കയറ്റുക

5 നഖം വെട്ടുക

6 വുളുവില്‍ (വിരല്‍മടക്കുകള്‍) കഴുകുക

7 കക്ഷരോമം പറിക്കുക

8 ഗുഹ്യഭാഗത്തെ രോമങ്ങള്‍ കളയുക

 9 ശൌചം ചെയ്യുക

റിപ്പോര്‍ട്ടര്‍ പറയുന്നു: പത്താമത്തേത് ഞാന്‍ മറന്നുപോയി. അത് (വുളുവിൽ) വായ കഴുകലായേക്കാം

 (സുനനുന്നസാഈ : ബാബുല്‍ ഫിത്‌റത്)

🔵 വീട്ടില്‍ പ്രവേശിച്ചാല്‍ 

عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا دَخَلَ بَيْتَهُ بَدَأَ بِالسِّوَاكِ ‏


ആയിശ (റ) യില്‍ നിന്ന് നിവേദനം: നിശ്ചയം നബി (സ) സ്വഗൃഹത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഒന്നാമതായി ചെയ്തത് പല്ലുതേക്കലായിരുന്നു

(സ്വഹീഹ് മുസ്ലിം : കിതാബ് ത്വഹാറത്ത്)

🔵 ശാപം കിട്ടുന്നവ 

عَنْ أَبِي هُرَيْرَةَ : أَنَّ رَسُولَ اللَّهِ صَلَّى اللَّهم عَلَيْهِ وَسَلَّمَ قَالَ: اتَّقُوا اللاعِنَيْنِ. قَالُوا: وَمَا اللاعِنَانِ يَا رَسُولَ اللَّهِ ؟ قَالَ: الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ أَوْ ظِلِّهِمْ


അബൂ ഹുറൈറ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ (സ) പറയുകയുണ്ടായി: 

ശാപാര്‍ഹമായ രണ്ട് കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക : 

സ്വഹാബത്ത് ചോദിച്ചു  ഏതാണ് പ്രവാചകരേ ആ രണ്ടു കാര്യങ്ങള്‍ ? 

നബി (സ) പറഞ്ഞു : ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലും അവര്‍ ഇരിക്കുന്ന തണലിലും മല മൂത്ര വിസര്‍ജനം നടത്തലാകുന്നു അത്.

(സുനന്‍ അബീദാവൂദ്: കിതാബ് ത്വഹാറത്ത്)

🔵 ഭക്ഷണ മര്യാദകള്‍ 

عَنْ أَبِي قَتَادَةَ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى أَنْ يَتَنَفَّسَ فِي الإِنَاءِ وَأَنْ يَمَسَّ ذَكَرَهُ بِيَمِينِهِ وَأَنْ يَسْتَطِيبَ بِيَمِينِهِ ‏


അബൂഖതാദ(റ) നിവേദനം: തിരുമേനി (സ) അരുളി:

നിങ്ങളില്‍ ആരെങ്കിലും കുടിക്കുമ്പോള്‍ ആ പാത്രത്തിലേക്ക് ശ്വാസം വിടുന്നതും, വലത് കൈ കൊണ്ടു ഗുഹ്യാവയവങ്ങള്‍ തൊടുന്നതും, വലത്  കൈകൊണ്ട് വിസര്‍ജനാനന്തര ശുദ്ധീകരണം നടത്തുന്നതും നബി (സ) നിരോധിച്ചിരിക്കുന്നു

 (സ്വഹീഹ് മുസ്‌ലിം  : കിതാബ് ത്വഹാറത്ത് )

🔵 വിരലുകളും പാത്രവും വൃത്തിയാക്കണം      
  

        عَنْ أنَسٍ رَضِيَ الله عَنهُ أنَّ رَسُولَ اللهِ (ﷺ) كاَنَ إذاَ أَكَلَ طَعَاماً لَعِقَ أَصَابِعَهُ الثّلاثَ قَالَ‏:‏ وَقَالَ‏:‏ إذَا سَقَطَتْ لُقْمَةُ أَحَدِكُمْ، فَلْيَمُطْ عَنْهَا الْأَذَى، وَلْيَأْكُلْهَا، وَلا يَدَعْهَا لِلشَّيْطَانِ وَأَمَرَ أَنْ تَسلتَ القَصْعَةَ قَالَ‏:‏ فَإنَكُمْ لا تَدْرُونَ فِى أىّ طَعَامِكُمُ الْبَرَكَة ‏     


അനസ് (റ) ല്‍ നിന്ന് നിവേദനം: നബി (ﷺ)   ആഹാരം കഴിച്ച് കഴിഞ്ഞാല്‍ തന്‍റെ വിരലുകള്‍ മൂന്നു പ്രാവശ്യം വീതം നക്കി തുടക്കുമായിരുന്നു. 

റസൂല്‍ (ﷺ)  പറഞ്ഞു: നിങ്ങളിലാരുടെയെങ്കിലും ഭക്ഷണം താഴെ വീണ് പോയാല്‍ അതെടുത്ത് മാലിന്യം നീക്കി അവന്‍ അത് ഭക്ഷിച്ചുകൊള്ളട്ടെ.പിശാചിനു വേണ്ടി അത് ഉപേക്ഷിച്ചു കളയരുത്.

ഭക്ഷണത്തളിക തുടച്ച് നക്കുവാനും അല്ലാഹുവിന്റെ പ്രവാചകന്‍ (ﷺ) കല്പിച്ചിരിക്കുന്നുനിങ്ങളുടെ ഭക്ഷണത്തില്‍ ഏതിലാണ് അനുഗ്രഹമെന്ന് നിങ്ങള്‍ക്കറിയുകയില്ല എന്നും നബി(ﷺ) പ്രസ്താവിച്ചിട്ടുണ്ട്.


(സ്വഹീഹ് മുസ്ലിം - കിതാബ് അല്‍ മുഖദ്ദിമാത്)


🔵 വലതിനെ മുന്തിക്കുക 

عَنْ عَائِشَةَ ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُحِبُّ التَّيَامُنَ مَا اسْتَطَاعَ فِي طُهُورِهِ وَتَنَعُّلِهِ وَتَرَجُّلِهِ 


ആയിശ(റ) നിവേദനം:

കാലില്‍ ചെരിപ്പ് ധരിക്കുക, മുടി വാര്‍ന്നു വെക്കുക, വെള്ളം കൊണ്ട് ശുദ്ധീകരിക്കുക. തുടങ്ങിയ കാര്യങ്ങളിലെല്ലാം തന്‍റെ വലതുഭാഗം കൊണ്ട് തുടങ്ങുന്നതിനെ നബി(സ) ഇഷ്ടപ്പെട്ടിരുന്നു

 (സുനനുന്നസാഈ)

🔵 പാദരക്ഷയില്‍ തടവല്‍ 

عن المغيرة بن شعبة رضي الله عنه قال : كنت مع النبي صلى الله عليه وسلم في سفر فأهويت لأنزع خفيه فقال : دعهما فإني أدخلتهما طاهرتين ،فمسح عليهما 


മുഗീറത്ത് ബിന്‍ ശുഹ്ബ (റ)  യില്‍ നിന്ന് നിവേദനം:

ഞാനൊരിക്കല്‍ നബി (സ) യുടെ കൂടെ ഒരു യാത്രയിലായിരുന്നു
നബി (സ) വുളു എടുത്തപ്പോള്‍ അവിടുത്തെ ബൂട്സ് അഴിക്കാന്‍ വേണ്ടി ഞാന്‍ കൈ നീട്ടി അപ്പോള്‍ അവിടുന്നു അരുളി, അത് രണ്ടും അവിടെ (കാലില്‍ തന്നെ) കിടക്കട്ടെ, ശുദ്ധിയാക്കിയ ശേഷമാണ് ഞാന്‍ അവ കാലില്‍ അണിഞ്ഞിരിക്കുന്നത് . ശേഷം  തിരുമേനി(സ) അതു രണ്ടിന്മേലും തടവി

 (ബുഖാരി,മുസ്‌ലിം – കിതാബ് ത്വഹാറത്ത്)

🔵 രണ്ടാമത്തെ ബന്ധത്തിന് മുമ്പ് വുദു ചെയ്യുക    

                                                                                                                                            عَنْ أبِي سَعِيد الخُدْرِيِّ رَضِيَ اللّهْ عنهُ قالَ: قالَ رَسُولُ الله (ﷺ)  : إذا أَتَى أَحَدُكُمْ أَهْلَهُ, ثُمَّ أَرَادَ أَنْ يَعُودَ فَلْيَتَوَضَّ بَيْنَهُمَا وُضُوء

അബൂ സഈദ് അല്‍ ഖുദ്'രി (റ) ല്‍ നിന്ന് നിവേദനം : നബി (ﷺ) പറഞ്ഞു : 
നിങ്ങളില്‍ ആരെങ്കിലും തന്റെ ഇണയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വീണ്ടും ഒന്നുകൂടി ബന്ധത്തിന് ആഗ്രഹിക്കുന്നു വെങ്കില്‍ അതിനിടയില്‍ വുദൂ ചെയ്യട്ടെ.
(സ്വഹീഹ് മുസ്‌ലിം : കിതാബ് ത്വഹാറത്ത്)

 🔵 ജുമുഅ ദിനത്തില്‍ ശ്രദ്ധിക്കേണ്ടവ 

عَنْ سَلْمَانَ الفَارِسِيِّ رَضِيَ اللهُ عَنْهُ قالَ: قال النَّبِيُّ (ﷺ):لا يَغْتَسِلُ رَجُلٌ يَوْمَ الجُمُعَةِ، وَيَتَطَهَّرُ مَا اسْتَطَاعَ مِنْ طُهْرٍ، وَيَدَّهِنُ مِنْ دُهْنِهِ، أوْ يَمَسُّ مِنْ طِيبِ بَيْتِهِ، ثُمَّ يَخْرُجُ فَلا يُفَرِّقُ بَيْنَ اثْنَيْنِ، ثُمَّ يُصَلِّي مَا كُتِبَ لَهُ، ثُمَّ يُنْصِتُ إذَا تَكَلَّمَ الإمَامُ، إلا غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الجُمُعَةِ الأُخْرَى


സല്‍മാനുല്‍ ഫാരിസി (റ) ല്‍ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു :
ഒരാള്‍ ജുമുഅ ദിനത്തില്‍ , കുളിച്ച് വൃത്തിയാകുക , എണ്ണ തേക്കുക , സുഗന്ധം പൂശുക , രണ്ട് പേരെ വിട്ട് പിരിക്കാതിരിക്കുക, പിന്നീട് അവനു നിശ്ചയിക്കപ്പെട്ടത് നമസ്കരിക്കുക , എന്നിട്ട് നിശബ്ദനായി ഇമാമിന്റെ സംസാരം ശ്രദ്ധിക്കുക എന്നീ കാര്യങ്ങൾ ഒരാള്‍ ചെയ്യുന്നില്ല ;രണ്ട് ജുമുഅകള്‍ക്കിടയിലുള്ള ചെറിയ പാപങ്ങള്‍ അവനു പൊറുക്കപ്പെട്ടിട്ടല്ലാതെ.


🔵 വലിയ അശുദ്ധിയുടെ കുളി 

َعَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ:  كَانَ رَسُولُ اَللَّهِ ‏(ﷺ) ‏إِذَا اِغْتَسَلَ مِنْ اَلْجَنَابَةِ يَبْدَأُ فَيَغْسِلُ يَدَيْهِ, ثُمَّ يُفْرِغُ بِيَمِينِهِ عَلَى شِمَالِهِ, فَيَغْسِلُ فَرْجَهُ, ثُمَّ يَتَوَضَّأُ, ثُمَّ يَأْخُذُ اَلْمَاءَ, فَيُدْخِلُ أَصَابِعَهُ فِي أُصُولِ اَلشَّعْرِ, ثُمَّ حَفَنَ عَلَى رَأْسِهِ ثَلَاثَ حَفَنَاتٍ, ثُمَّ أَفَاضَ عَلَى سَائِرِ جَسَدِهِ, ثُمَّ غَسَلَ رِجْلَيْهِ 

ആഇശ(റ) നിവേദനം:

നബി (ﷺ) വലിയ അശുദ്ധിക്ക് കുളിക്കാന്‍ ആരംഭിച്ചാൽ ആദ്യം രണ്ട് കൈകള്‍ കഴുകുമായിരുന്നു. പിന്നെ വലത് കൈകൊണ്ട് വെള്ളമെടുത്ത് ഇടത് കൈയ്യിലൊഴിച്ച് തന്‍റെ ഗുഹ്യഭാഗങ്ങള്‍ വൃത്തിയാക്കും. എന്നിട്ട് വുദു ചെയ്യും (കാല്‍ കഴുകല്‍ ഒഴികെ , അത് കുളിയുടെ അവസാനത്തിലാണ്)
പിന്നീട് കയ്യില്‍ വെള്ളമെടുത്ത് തലമുടിയുടെ ഉള്‍ഭാഗത്ത് വെള്ളം ചേര്‍ക്കും
ശേഷം തലയില്‍ മൂന്നു പ്രാവശ്യം വെള്ളമൊഴിക്കും . പിന്നെ ശരീരം മുഴുവന്‍ വെള്ളമൊഴിക്കും. അവസാനം രണ്ടു കാലുകളും കഴുകും.

(ബുഖാരി,മുസ്‌ലിം : കിതാബ് ത്വഹാറത്ത്)

🔵 നാല്‍പത് ദിവസത്തില്‍ അധികമാകരുത്‌

عَنْ أَبِي عِمْرَانَ الْجَوْنِيِّ، عَنْ أَنَسِ بْنِ مَالِكٍ، قَالَ وَقَّتَ لَنَا رَسُولُ اللَّهِ (ﷺ) فِي قَصِّ الشَّارِبِ وَتَقْلِيمِ الأَظْفَارِ وَحَلْقِ الْعَانَةِ وَنَتْفِ الإِبْطِ أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ يَوْمًا

അനസ് ബിന്‍ മാലിക് (റ) നിവേദനം:

മീശ വെട്ടുക, നഖം മുറിക്കുക, ഗുഹ്യ രോമം കളയുക, കക്ഷരോമം പറിക്കുക (സാധിക്കുമെങ്കില്‍ പറിക്കുക,അല്ലെങ്കില്‍ നീക്കം ചെയ്യുക)

എന്നീ കാര്യങ്ങള്‍ നാല്‍പത് ദിവസത്തിലധികം ഉപേക്ഷിക്കാതിരിക്കാന്‍  റസൂല്‍ (സ) ഞങ്ങള്‍ക്ക് സമയം നിശ്ചയിച്ച് തന്നിരുന്നു.

(തുര്മുദി : കിതാബുല്‍ അദബ്)

🔵 മറയ്ക്കുള്ളിലായാലും മറയ്ക്കലാണ് ഉത്തമം


  عَنْ يَعْلَى، أَنَّ رَسُولَ اللَّهِ( (ﷺ رَأَى رَجُلًا يَغْتَسِلُ بِالْبَرَازِ، فَصَعِدَ الْمِنْبَرَ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ: إِنَّ اللَّهَ عَزَّ وَجَلَّ حَلِيمٌ حَيِيٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالسَّتْرَ فَإِذَا اغْتَسَلَ أَحَدُكُمْ فَلْيَسْتَتِرْ

   

യഅ’ലാ (റ) നിവേദനം:

ഒഴിഞ്ഞതും തുറന്നതുമായ ഒരു സ്ഥലത്ത് മുണ്ട് ധരിക്കാതെ കുളിക്കുന്ന ഒരാളെ നബി (ﷺ) കാണുവാനിടയായി

നബി (ﷺ) മിമ്പറില്‍ കയറി അല്ലാഹുവിനെ സ്തുദിക്കുകയും പുകഴ്ത്തുകയും ചെയ്തു. എന്നിട്ട് പറഞ്ഞു :

തീര്‍ച്ചയായും അല്ലാഹു ലജ്ജയുള്ളവനും മറയുള്ളവനും ലജ്ജയെയും മറയെയും ഇഷ്ടപ്പെടുന്നവനുമാണ്

അതിനാല്‍ നിങ്ങളിലാരെങ്കിലും കുളിക്കുകയാണെങ്കില്‍ മറ സ്വീകരിക്കട്ടെ
(സുനന്‍ നസാഈ : കിതാബുല്‍ ഗുസ്ല്‍ വ തയമ്മും)

  • (ഒറ്റക്ക് മറക്കുള്ളില്‍ കുളിക്കുമ്പോള്‍ പോലും , നിര്‍ബന്ധമില്ലെങ്കിലും നഗ്നത മറക്കല്‍ തന്നെയാണ് അഭികാമ്യം)
🔵 ഇസ്തിഹാളത് ആര്‍ത്തവമല്ല 

عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: جَاءَتْ فَاطِمَةُ بِنْتُ أبِي حُبَيْشٍ إلَى النَّبِيِّ (ﷺ) فَقَالَتْ: يَا رَسُولَ الله إنِّي امْرَأةٌ أُسْتَحَاضُ فَلا أطْهُرُ، أفَأدَعُ الصَّلاةَ؟ فَقَالَ رَسُولُ: «لا، إنَّمَا ذَلِكِ عِرْقٌ، وَلَيْسَ بِحَيْضٍ، فَإذَا أقْبَلَتْ حَيْضَتُكِ فَدَعِي الصَّلاةَ، وَإذَا أدْبَرَتْ فَاغْسِلِي عَنْكِ الدَّمَ ثُمَّ صَلِّي


ആഇശ (റ) യില്‍ നിന്ന് നിവേദനം:

ഫാത്തിമാ ബിന്ത് അബീഹുബൈശ് (റ) നബി (ﷺ) യുടെ അരികില്‍ വന്നിട്ട് പറഞ്ഞു :

അല്ലാഹുവിന്‍റെ റസൂലേ , ഞാന്‍ നിരന്തരമായി ഇസ്തിഹാളത്ത് (രോഗരക്തം) ഉള്ള ഒരു സ്ത്രീയാണ്.അതില്‍ നിന്ന് ഞാന്‍ ശുദ്ധമാകുന്നതേയില്ല.അതിനാല്‍ ഞാന്‍ നമസ്കാരം ഉപേക്ഷിക്കട്ടെയോ ?അപ്പോള്‍ നബി (ﷺ) പറഞ്ഞു :
പാടില്ല , നിശ്ചയം അത് ഞരമ്പ്‌ സംബന്ധമായ ഒരു പ്രശ്നം കാരണത്താല്‍ ഉണ്ടാകുന്നതാണ്. അത് ആര്‍ത്തവമല്ല. നിന്‍റെ ആര്‍ത്തവ സമയമായാല്‍ നീ നമസ്കാരം ഒഴിവാക്കുകയും അത് കഴിഞ്ഞാല്‍ രക്തം കഴുകി , ശുദ്ധിയായി  നമസ്കരിക്കുകയും ചെയ്യണം.
(സ്വഹീഹ് മുസ്ലിം: കിതാബുൽ ഹൈദ്)

  •  (നിരന്തരമായോ , പതിവിനു വിപരീതമായോ രക്ത സ്രാവം അനുഭപ്പെടുന്ന സ്ത്രീ , തന്‍റെ പതിവനുസരിച്ചുള്ള ദിവസങ്ങളെ ആര്‍ത്തവ കാലമായും ബാക്കി ദിവസങ്ങളെ ഇസ്തിഹാളത്തായും പരിഗണിക്കേണ്ടതാണ്)
                                                              ••••••┈•✿❁✿•┈••••••