നമ്മുടെ ഒരു സഹോദരന്‍ നമ്മുടെ ഒരു സഹോദരിയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് വ്യഭിചരിച്ചു കൊന്നു.
കൊലയാളിയും കൊല്ലപ്പെട്ട നിഷ്കളങ്കയായ സഹോദരിയും ഇന്ത്യക്കാരായതുകൊണ്ടാണ് 'നമ്മുടെ' എന്ന് പറഞ്ഞത്.
ആ ദുഷ്ടനെ വെറുതെയങ്ങു കൊന്നാല്‍ പോരാ എന്നു പറയുന്നവരാകും നമ്മില്‍ ഭൂരിഭാഗവും. ഇഞ്ചിഞ്ചായി കൊല്ലണം, അതും പരസ്യമായി. സൗമ്യ എന്ന യുവതിയുടെ മരണവാര്‍ത്ത ചാനലില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ പലരും കണ്ണീര്‍ തുടക്കുകയും രോഷം കൊള്ളുകയും ചെയ്തിരുന്നു. ഇത്തരം ദുരന്തങ്ങളില്‍ ഏക മനസ്സോടെ ദുഖിക്കാന്‍ കഴിയുന്നുവെന്നത് നമ്മുടെ മനസ്സിന്‍െറ വിശുദ്ധിയാണ്. ചില നാടുകളില്‍ കൊലയാളിയെ കൊല്ലുന്ന നിയമമില്ല. ജീവപര്യന്തം തടവാണ് കൂടിയ ശിക്ഷ. വധശിക്ഷ പരിഷ്കൃത ലോകത്തിന് യോജിച്ചതല്ല എന്നു വാദിക്കുന്നവര്‍ എവിടെയുമുണ്ട്. വസ്തുത മനസ്സിലാക്കാത്തവരാണ് അവര്‍
പരിഷ്കൃത ലോകത്തെ നാണിപ്പിക്കുന്ന അതിനീചമായ കുററം ചെയ്യുന്നവര്‍ക്ക് വധശിക്ഷയല്ലാതെ മറെറന്താണ് നല്‍കുക ?
ഇവരെ ആരും കാണാതെ തൂക്കിക്കൊന്നാല്‍ പോര, ജനമധ്യത്തില്‍ വെച്ച് കൊല്ലണം. എന്നാല്‍ പോലും കൊല്ലാപ്പെട്ടവരുടെ ബന്ധുക്കളുടെ വേദനക്ക് പരിഹാരമാവൂകയില്ല.
കൊലയാളിയെ കൊല്ലുന്നത് കൊണ്ട് അയാളില്‍ നിന്ന് കുററവാസനയില്ലാതാക്കാന്‍ കഴിയുമോ ? അതിനാല്‍ ജീവിക്കാന്‍ അവസരം നല്കുകയല്ലേ വേണ്ടത്, എന്നാണ് കൊലയ്ക്കു പകരം കൊല എന്ന തത്വത്തെ എതിര്‍ക്കുന്നവരുടെ ന്യായ വാദം. ഇത്തരം കുററവാസനയുള്ളവരെ കൊല്ലാതെ വിട്ടാല്‍ അവരില്‍ കുററം ചെയ്യുന്നതിലുള്ള ഭയം ഇല്ലാതാവുകയാണ് ചെയ്യുക. അതിവേഗ കോടതിയിലൂടെ കാലതാമസമില്ലാതെ ശിക്ഷ വിധിക്കപ്പെടുന്ന അവസ്ഥയുണ്ടായാല്‍ കുററം ചെയ്യുന്നവര്‍ക്കു ഭയമുണ്ടാകും.
പിടിക്കപ്പെട്ടാല്‍ മനപരിവര്‍ത്തനം എന്ന അവസ്ഥ
കുററവാളികളിലുണ്ടാവില്ല. മനം മാററത്തിന് നിമിത്തമാകേണ്ടത് ആ കര്‍മം കൊണ്ടുണ്ടാകുന്ന മനസ്സാക്ഷിക്കുത്താണ്. അത്തരം മാനസികാവസ്ഥയുള്ളവര്‍ ആദ്യത്തെ കുററകൃത്യത്തോടെ അതില്‍ നിന്ന് പിന്‍മാറുമല്ലോ.
പിടിക്കപ്പെടുന്ന പല കുററവാളികള്‍ക്കും കുററകൃത്യങ്ങളുടെ നീണ്ട പാരംബര്യമുണ്ടാകാറുണ്ട്. ഇതെല്ലാം വധശിക്ഷ ജീവ പര്യന്തമാക്കി മാററിയാല്‍ കുററവാളികള്‍ നന്നാകും എന്ന വാദത്തെ അപ്രസക്തമാക്കുന്നു.
ശിക്ഷാനിയമം കുററങ്ങള്‍ ചെയ്യാത്തവരെക്കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നതാണ് മറെറാരു കാര്യം. സമൂഹത്തിന് അതില്‍ നിന്ന് ഒരു പൊതുപാഠം ലഭിക്കണം. കുററകൃത്യങ്ങളില്‍ ആര്‍ ഏര്‍പ്പെട്ടാലും ഇങ്ങനെ ശിക്ഷിക്കപ്പെടുമെന്ന പാഠം. അതിന് ശിക്ഷ ജനങ്ങളുടെ മുന്നില്‍ വെച്ച് നടക്കണം. ഈ തത്വം ലോകത്തെ പഠിപ്പിച്ച മതം ഇസ്ലാം മാത്രമാണ്. ഖുര്‍ആനില്‍ അത് ഇങ്ങനെ വായിക്കാം '''' ബുദ്ധിയുള്ളവരേ തുല്യ ശിക്ഷ നല്കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്‍െറ നില നില്‍പ്.
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയത്രേ അത്'''''
(2:179)
കുററകൃത്യങ്ങളില്‍ നിന്ന് മനുഷ്യരെ പിന്തിരിപ്പിക്കുന്നതിനാണ് ശിക്ഷാ നടപടികള്‍ . പക്ഷേ ഇന്ന് ഇത് യാഥാര്‍ത്ഥ്യമാകുന്നില്ല. ആടിനെ കട്ടിട്ട് ജയിലില്‍ പോയവന്‍ തിരിച്ചു വന്നാല്‍ ആനയെ കക്കുന്ന അവസ്ഥയാണിന്നുള്ളത്.
കൊലയാളിയെ തൂക്കിലേററിയ വിവരം മാധ്യമങ്ങള്‍ക്കു പോലും നല്കുന്നുല്ലെന്ന് സങ്കല്പിക്കുക. ആ ശിക്ഷ കൊണ്ട് ഒരു കൊലയാളി കുറഞ്ഞു എന്നതേ സംഭവിക്കുന്നുള്ളൂ. ആ കൊലയാളി ഇല്ലാതാകുന്നതോടൊപ്പം
പുതിയ കൊലയാളികള്‍ ഉണ്ടാകുന്നത് കുറച്ചു കൊണ്ടു വരിക എന്നതുകൂടി യാഥാര്‍ത്ഥ്യമാകണം. പരസ്യശിക്ഷ ഈ മനശ്ശാസ്ത്രവശം പരിഗണിക്കുന്നു.
ഇന്നയിന്ന രീതിയില്‍ കുററകൃത്യം ചെയ്യണം. ആദ്യം മൊബൈലും പിന്നീട് പണവും സ്വര്‍ണവും കൈക്കലാക്കുക. പിന്നെ വ്യഭിചരിക്കുക. ശേഷം കൊല്ലുക. എന്ന് കാലേകൂട്ടി തീരുമാനിച്ച ഒരു കൊലയാളിക്ക് വധശിക്ഷ നല്കാതെ ജീവപര്യന്തമാക്കി ചുരുക്കുന്നത് അനര്‍ഹമായി നല്കപ്പെടുന്ന ദയവാണെന്നതാണ് ഖുര്‍ആനിന്‍െറ വീക്ഷണം.
എന്‍െറ മകള്‍ ഫാത്തിമ കട്ടാലും അവളുടെ കൈ ഞാന്‍ മുറിക്കും എന്ന തുല്യതയില്ലാത്ത മുഹമ്മദ് നബിയുടെ പ്രഖ്യാപനം ഈ വിഷയത്തില്‍ മാതൃകാപരമാണ്.
നാം ഇപ്പോള്‍ വായിച്ചു ഞെട്ടിയ തീവണ്ടി യാത്രക്കിടയിലെ വ്യഭിചാരവും കൊലയും ഭരണകൂടത്തിന്‍െറ കണ്ണുതുറപ്പിക്കണം. നിര്‍ഭയത്വത്തോടെ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണം. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. അതിനുള്ള എല്ലാ തരം സുരക്ഷയും ഉറപ്പു വരുത്തണം.
കൊലയാളിയും കൊല്ലപ്പെട്ട നിഷ്കളങ്കയായ സഹോദരിയും ഇന്ത്യക്കാരായതുകൊണ്ടാണ് 'നമ്മുടെ' എന്ന് പറഞ്ഞത്.
ആ ദുഷ്ടനെ വെറുതെയങ്ങു കൊന്നാല്‍ പോരാ എന്നു പറയുന്നവരാകും നമ്മില്‍ ഭൂരിഭാഗവും. ഇഞ്ചിഞ്ചായി കൊല്ലണം, അതും പരസ്യമായി. സൗമ്യ എന്ന യുവതിയുടെ മരണവാര്‍ത്ത ചാനലില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ പലരും കണ്ണീര്‍ തുടക്കുകയും രോഷം കൊള്ളുകയും ചെയ്തിരുന്നു. ഇത്തരം ദുരന്തങ്ങളില്‍ ഏക മനസ്സോടെ ദുഖിക്കാന്‍ കഴിയുന്നുവെന്നത് നമ്മുടെ മനസ്സിന്‍െറ വിശുദ്ധിയാണ്. ചില നാടുകളില്‍ കൊലയാളിയെ കൊല്ലുന്ന നിയമമില്ല. ജീവപര്യന്തം തടവാണ് കൂടിയ ശിക്ഷ. വധശിക്ഷ പരിഷ്കൃത ലോകത്തിന് യോജിച്ചതല്ല എന്നു വാദിക്കുന്നവര്‍ എവിടെയുമുണ്ട്. വസ്തുത മനസ്സിലാക്കാത്തവരാണ് അവര്‍
പരിഷ്കൃത ലോകത്തെ നാണിപ്പിക്കുന്ന അതിനീചമായ കുററം ചെയ്യുന്നവര്‍ക്ക് വധശിക്ഷയല്ലാതെ മറെറന്താണ് നല്‍കുക ?
ഇവരെ ആരും കാണാതെ തൂക്കിക്കൊന്നാല്‍ പോര, ജനമധ്യത്തില്‍ വെച്ച് കൊല്ലണം. എന്നാല്‍ പോലും കൊല്ലാപ്പെട്ടവരുടെ ബന്ധുക്കളുടെ വേദനക്ക് പരിഹാരമാവൂകയില്ല.
കൊലയാളിയെ കൊല്ലുന്നത് കൊണ്ട് അയാളില്‍ നിന്ന് കുററവാസനയില്ലാതാക്കാന്‍ കഴിയുമോ ? അതിനാല്‍ ജീവിക്കാന്‍ അവസരം നല്കുകയല്ലേ വേണ്ടത്, എന്നാണ് കൊലയ്ക്കു പകരം കൊല എന്ന തത്വത്തെ എതിര്‍ക്കുന്നവരുടെ ന്യായ വാദം. ഇത്തരം കുററവാസനയുള്ളവരെ കൊല്ലാതെ വിട്ടാല്‍ അവരില്‍ കുററം ചെയ്യുന്നതിലുള്ള ഭയം ഇല്ലാതാവുകയാണ് ചെയ്യുക. അതിവേഗ കോടതിയിലൂടെ കാലതാമസമില്ലാതെ ശിക്ഷ വിധിക്കപ്പെടുന്ന അവസ്ഥയുണ്ടായാല്‍ കുററം ചെയ്യുന്നവര്‍ക്കു ഭയമുണ്ടാകും.
പിടിക്കപ്പെട്ടാല്‍ മനപരിവര്‍ത്തനം എന്ന അവസ്ഥ
കുററവാളികളിലുണ്ടാവില്ല. മനം മാററത്തിന് നിമിത്തമാകേണ്ടത് ആ കര്‍മം കൊണ്ടുണ്ടാകുന്ന മനസ്സാക്ഷിക്കുത്താണ്. അത്തരം മാനസികാവസ്ഥയുള്ളവര്‍ ആദ്യത്തെ കുററകൃത്യത്തോടെ അതില്‍ നിന്ന് പിന്‍മാറുമല്ലോ.
പിടിക്കപ്പെടുന്ന പല കുററവാളികള്‍ക്കും കുററകൃത്യങ്ങളുടെ നീണ്ട പാരംബര്യമുണ്ടാകാറുണ്ട്. ഇതെല്ലാം വധശിക്ഷ ജീവ പര്യന്തമാക്കി മാററിയാല്‍ കുററവാളികള്‍ നന്നാകും എന്ന വാദത്തെ അപ്രസക്തമാക്കുന്നു.
ശിക്ഷാനിയമം കുററങ്ങള്‍ ചെയ്യാത്തവരെക്കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നതാണ് മറെറാരു കാര്യം. സമൂഹത്തിന് അതില്‍ നിന്ന് ഒരു പൊതുപാഠം ലഭിക്കണം. കുററകൃത്യങ്ങളില്‍ ആര്‍ ഏര്‍പ്പെട്ടാലും ഇങ്ങനെ ശിക്ഷിക്കപ്പെടുമെന്ന പാഠം. അതിന് ശിക്ഷ ജനങ്ങളുടെ മുന്നില്‍ വെച്ച് നടക്കണം. ഈ തത്വം ലോകത്തെ പഠിപ്പിച്ച മതം ഇസ്ലാം മാത്രമാണ്. ഖുര്‍ആനില്‍ അത് ഇങ്ങനെ വായിക്കാം '''' ബുദ്ധിയുള്ളവരേ തുല്യ ശിക്ഷ നല്കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്‍െറ നില നില്‍പ്.
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയത്രേ അത്'''''
(2:179)
കുററകൃത്യങ്ങളില്‍ നിന്ന് മനുഷ്യരെ പിന്തിരിപ്പിക്കുന്നതിനാണ് ശിക്ഷാ നടപടികള്‍ . പക്ഷേ ഇന്ന് ഇത് യാഥാര്‍ത്ഥ്യമാകുന്നില്ല. ആടിനെ കട്ടിട്ട് ജയിലില്‍ പോയവന്‍ തിരിച്ചു വന്നാല്‍ ആനയെ കക്കുന്ന അവസ്ഥയാണിന്നുള്ളത്.
കൊലയാളിയെ തൂക്കിലേററിയ വിവരം മാധ്യമങ്ങള്‍ക്കു പോലും നല്കുന്നുല്ലെന്ന് സങ്കല്പിക്കുക. ആ ശിക്ഷ കൊണ്ട് ഒരു കൊലയാളി കുറഞ്ഞു എന്നതേ സംഭവിക്കുന്നുള്ളൂ. ആ കൊലയാളി ഇല്ലാതാകുന്നതോടൊപ്പം
പുതിയ കൊലയാളികള്‍ ഉണ്ടാകുന്നത് കുറച്ചു കൊണ്ടു വരിക എന്നതുകൂടി യാഥാര്‍ത്ഥ്യമാകണം. പരസ്യശിക്ഷ ഈ മനശ്ശാസ്ത്രവശം പരിഗണിക്കുന്നു.
ഇന്നയിന്ന രീതിയില്‍ കുററകൃത്യം ചെയ്യണം. ആദ്യം മൊബൈലും പിന്നീട് പണവും സ്വര്‍ണവും കൈക്കലാക്കുക. പിന്നെ വ്യഭിചരിക്കുക. ശേഷം കൊല്ലുക. എന്ന് കാലേകൂട്ടി തീരുമാനിച്ച ഒരു കൊലയാളിക്ക് വധശിക്ഷ നല്കാതെ ജീവപര്യന്തമാക്കി ചുരുക്കുന്നത് അനര്‍ഹമായി നല്കപ്പെടുന്ന ദയവാണെന്നതാണ് ഖുര്‍ആനിന്‍െറ വീക്ഷണം.
എന്‍െറ മകള്‍ ഫാത്തിമ കട്ടാലും അവളുടെ കൈ ഞാന്‍ മുറിക്കും എന്ന തുല്യതയില്ലാത്ത മുഹമ്മദ് നബിയുടെ പ്രഖ്യാപനം ഈ വിഷയത്തില്‍ മാതൃകാപരമാണ്.
നാം ഇപ്പോള്‍ വായിച്ചു ഞെട്ടിയ തീവണ്ടി യാത്രക്കിടയിലെ വ്യഭിചാരവും കൊലയും ഭരണകൂടത്തിന്‍െറ കണ്ണുതുറപ്പിക്കണം. നിര്‍ഭയത്വത്തോടെ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണം. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. അതിനുള്ള എല്ലാ തരം സുരക്ഷയും ഉറപ്പു വരുത്തണം.
No comments:
Post a Comment