Wednesday, 30 March 2011

ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമോ....?

ഖുര്‍ആന്‍ വിശദീകരിച്ചിട്ടുള്ള ഓരോ കാര്യങ്ങളിലൂടെയും വിശദമായ ഒരു പരിശോധന നാം നടത്തുകയാണെങ്കില്‍ അതൊരു മനുഷ്യ രചനയല്ല എന്ന യാഥാര്‍ഥ്യം നമുക്ക് സുതരാം വ്യക്തമാകും. ഉദാഹരണമായി ഭ്രൂണപരിണാമത്തെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍
നമുക്കൊന്നു പരിശോധിക്കാം.
ശ്രവിക്കപ്പെടുന്ന പുരുഷ ശുക്ളത്തിലെ ലക്ഷക്കണക്കിന് ബീജങ്ങളില്‍ ഒരെണ്ണം മാത്രമാണ് അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണമായിത്തീരുന്നതെന്ന് ഇന്ന് നമുക്കറിയാം. മൈക്രോസ്കോപ്പിന്‍െറ കണ്ടുപിടിത്തത്തിന് മുന്‍പ് ശുക്ള സ്രാവം മൊത്തമായി ഘനീഫ വിച്ചാണ് കുഞ്ഞുണ്ടാവുന്നതെന്നായിരുന്നു പൊതുവായ വിശ്വാസം. എന്നാല്‍ ശുക്ളത്തിലെ ഒരു ചെറിയ അംശത്തില്‍ നിന്നാണ് മനുഷ്യന്‍െറ പ്രാരംഭമെന്ന വസ്തുത പതിനാലു നൂററാണ്ടുകള്‍ക്കു മുന്‍പ് അവതരിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. (അവന്‍ സ്രവിക്കപ്പെടുന്ന ശുക്ളത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ..?ഖുര്‍ആന്‍ 75:37)
ഭ്രൂണത്തിന്‍െറ വ്യത്യസ്ത ഘട്ടങ്ങളെക്കുറിക്കുന്ന ഖുര്‍ആന്‍ വാക്യത്തിന്‍െറ സാരം ഇങ്ങനെയാണ്. ""തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്‍െറ സത്തയില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്തു വെച്ചു. പിന്നെ ആ ബീജത്തെ നാം 'അലഖ' യായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ 'അലഖ ' യെ 'മുദ് അ' യായി രൂപപ്പെടുത്തി. എന്നിട്ട് ആ 'മുദ് അ' യെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് ആ അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറെറാരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏററവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹ പൂര്‍ണനായിരിക്കുന്നു. (ഖുര്‍ആന്‍ : 23: 12-14 )''.
'' അലഖ് '' എന്ന അറബിവാക്കിനര്‍ഥം ഒട്ടിപ്പിടിക്കുന്നത് എന്നാണ്. ഭ്രൂണത്തിന്‍െറ ആദ്യ അവസ്ഥയെക്കുറിക്കുന്ന പദമാണിത്. ബീജ സങ്കലനം നടന്ന് ഏഴാം ദിവസം ഭ്രൂണം ഗര്‍ഭാശയത്തിന്‍െറ ആന്തര ഭിത്തിയായ എന്‍ട്രോമെട്രിയത്തില്‍ ഒട്ടിപ്പിടിക്കുന്നുവെന്നത് ഈ വാക്കിനെ അര്‍ഥവത്താക്കുന്നു.
'' മുദ് അ'' എന്ന വാക്കിനര്‍ഥം ചവച്ചരയ്ക്കപ്പെട്ടത് എന്നാണ്. 27 ദിവസം പ്രായമായ ഭ്രൂണത്തെക്കണ്ടാല്‍ ചവച്ചരക്കപ്പെട്ട മാംസക്കഷണമാണെന്നേ തോന്നൂ.ഇവിടെയും ഖുര്‍ആനിന്‍െറ പരാമര്‍ശം സത്യമാകുന്നു.
ചവച്ചരയ്ക്കപ്പെട്ട മാംസപിണ്ഡം പോലെ തോന്നിച്ച ഭ്രൂണത്തില്‍ നിന്ന് 5 ആഴ്ച പ്രായമായാല്‍ അസ്ഥികള്‍ രൂപപ്പെടാനാരംഭിക്കും. 'മുദ് അ' യില്‍ നിന്ന് അസ്ഥികൂടം രൂപപ്പെടുത്തിയെന്ന ഖുര്‍ആന്‍ വാക്യം എത്ര ശരി.
അസ്ഥികള്‍ രൂപപ്പെട്ട് അതില്‍ മാംസപേശികള്‍ തെളിയുന്നതോടെയാണ് രൂപം തെളിഞ്ഞ ശിശുവായിത്തീരുന്നത്. '' എന്നിട്ട് അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു . പിന്നീട് മറെറാരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു'' എന്ന ഖുര്‍ആനിക പരാമര്‍ശത്തിന്‍െറ സത്യത ഇവിടെയും നമുക്ക് ബോദ്ധ്യമാകുന്നു.
ഈ വിഷയം കൈകാര്യം ചെയ്യുന്ന ഒട്ടേറെ വാക്യങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇത് ഒരു ഭ്രൂണ ശാസ്ത്രജ്ഞന് വെല്ലുവിളിയാണ്. ഭ്രൂണ ശാസ്ത്രത്തിന്‍െറ വികാസത്തിന് ശേഷം വിശേഷിച്ച് മൈക്രോസ്കോപ്പിന്‍െറ കണ്ടുപിടിത്തത്തിനു ശേഷം മാത്രമാണ് ഈ അറിവുകള്‍ ശാസ്ത്രത്തിനു ലഭിക്കുന്നത്. ഏഴാം നൂററാണ്ടിന്‍െറ ആദ്യ പകുതിയില്‍ ജീവിച്ച ഒരാള്‍ക്ക് ഈ ആശയങ്ങള്‍ ഉണ്ടാവുക അസാധ്യമാണ്. അതു കൊണ്ട് തന്നെ ഈ ഗ്രന്ഥം ദൈവികമാണെന്ന് തീര്‍ത്തു പറയാം.
സുഹൃത്തേ, താങ്കള്‍ ഖുര്‍ആന്‍ വായിച്ചുവോ?
ഖുര്‍ആന്‍ നല്‍കുന്ന സാന്മാര്‍ഗിക ദര്‍ശനങ്ങള്‍ മനസ്സിലാക്കാന്‍ ഖുര്‍ആന്‍ പരിഭാഷകളില്‍ നിന്ന് സാധിക്കും. നിങ്ങള്‍ക്ക് അത് വായിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കില്‍ ഇപ്പോള്‍ തന്നെ അതിന് തയാറാവുക. സമയം അമൂല്യമാണെന്നോര്‍ക്കുക. അത് പാഴാക്കി കളയാതെ സ്രഷ്ടാവായ തംബുരാന്‍ നമ്മുടെ മോചനത്തിന് വേണ്ടി അവതരിപ്പിച്ച ഗ്രന്ഥവുമായി അടുക്കുക.
ഇതൊരു ബാധ്യതാ നിര്‍വഹണത്തിന്‍െറ ഭാഗമാണ്.
ഹൃദയ വിശാലതയോടെ സ്വീകരിക്കുക.

No comments:

Post a Comment