Wednesday, 28 December 2016

എന്തായിരിക്കും മാപ്ലാരുടെ ഖുര്‍ആനിനകത്ത് ?



1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)

2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)

3. എത്ര പ്രതികൂലമായാലും സത്യമേ പറയാവൂ. (4:135)

4. പരദൂഷണം പറയരുത്. (49:12)

5. മറ്റുളളവരെ പരിഹസിക്കരുത്. (49:11)

6. അസൂയ അരുത്. (4:54)

7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)

8. കള്ളസാക്ഷി പറയരുത്. (2:283)

9. സത്യത്തിന്ന് സാക്ഷി പറയാന്‍ മടിക്കരുത്. (2:283)

10. സംസാരിക്കു
മ്പോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19)

11. പരുഷമായി സംസാരിക്കരുത്. (3:159)

12. ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44)

13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)

14. നടത്തത്തില്‍ അഹന്ത അരുത്. (31:18)

15. അഹങ്കാരം അരുത്. (7:13)

16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)

17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം. (7:199)

18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)

19. അതിഥികളെ സല്‍ക്കരിക്കണം.(51:26)

20. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3)

21. അനാഥകളെ സംരക്ഷിക്കണം. (2:220)

22. ചോദിച്ചു വരുന്നവരെ ആട്ടിയോടിക്കരുത്. (93:10)

23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)

24. ചെയത ഉപകാരം എടുത്ത് പറയരുത്. (2:264)

25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:55)

26. കരാര്‍ ലംഘിക്കരുത്.(2:177)

27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)

28. നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2)

29. തിന്മയില്‍ സഹകരിക്കരുത്.(5:2)

30. നീതി പ്രവര്‍ത്തിക്കണം. (5:8)

31. വിധി പറയുമ്പോള്‍  നീതിയനുസരിച്ച് വിധിക്കണം. (4:58)

32. ആരോടും അനീതി ചെയ്യരുത്. (5:8)

33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)

34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42)

35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)

36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)

37. പിശുക്ക് അരുത്. (4:37)

38. അന്യന്റ്റെ ധനം അന്യായമായി തിന്നരുത്. (4:29)

39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)

40. ധനം ധൂര്‍ത്തടിക്കരുത്. (17:29)

41. ലഹരി ഉപയോഗിക്കരുത്. (5:90)

42. മദ്യം കഴിക്കരുത്. (5:90)

43. കൈക്കൂലി അരുത്. (2:188)

44. പലിശ അരുത്. (2:275)

45. വ്യഭിചാരത്തെ സമീപിക്കരുത്. (17:32)

46. കൊലപാതകം അരുത്. (4:92)

47. ചൂത് കളിക്കരുത്. (5:90)

48. മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവാളികളെ ശിക്ഷിക്കണം. (5:38)

49. ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12)

50. തിന്നുക, കുടിക്കുക, ധൂര്‍ത്ത് പാടില്ല  . (49:12)

51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)

52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90)

53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)

54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)

55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103)

56. ഉച്ചനീചത്വബോധം ഉണ്ടാകരുത്. (49 :13)

57. ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍. (49:13)

58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38)

59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ അങ്ങോട്ട്‌ യുദ്ധം അരുത് (2:190)

60. യുദ്ധ മര്യാദകള്‍ പലിക്കണം (2:191)

61. യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15)

62. അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം) (9:6)

63. മറ്റുള്ളവരെ കണ്ണടച്ച് ( അന്ധമായി ) അനുകരിക്കരുത്. (2:170)

64.  പൌരോഹിത്യം പടില്ല

65. സന്ന്യാസം അരുത്. (57:27)

66. നഗ്നത മറക്കണം (7:31)

67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108)

68. കോപം അടക്കി നിര്‍ത്തണം (3:134)

69. സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. (24 :27)

70. രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (4:23)

71. മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം. (2:233)

72. മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം (17:23)

73. മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23)

74. മാതാപിതാക്കളുടെ സ്വകാര്യ മുറിയില്‍ അനുവാദമില്ലാതെ        പ്രവേശിക്കരുത്. (24:58)

75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282)

76. കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ അവനെ വിഷമിപ്പിക്കരുത്. (2:280)

77. ഭൂരിപക്ഷം  എന്നത് സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)

78. സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)

79. മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (4:7)

80. സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (3:195)

81 സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195)

82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)

83. ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത് (2:222)

84. പ്രപഞ്ചത്തിലെ അദ്ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം. (3:191)

85. വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (58:11)

86. ഭരണാധികാരികളെ പ്രാപ്തി നോക്കി തെരഞ്ഞെടുക്കണം. (2:247)

87. ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്. (2:114)

88. മറ്റു മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108)

89. എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285)

90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കൂടിയാവണം. (16:125)

91. ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം. (7:31)

92. മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)

93. ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (2:286)

94. കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (2:286)

95. അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (5:63)

96. വര്‍ഗ്ഗീയത അരുത്. (49 :13)

97. ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. (24:55)

98. ദൈവം കാരുണ്യവാനാണ്, അവനോട് പാപമോചനം തേടുക. (73:20)

99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53)

100. ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്. (39:29)

( ഇത് ഖുര്‍ആനിക നിര്‍ദ്ദേശങ്ങളില്‍ ചിലത് മാത്രം ; 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) ക്ക് അവതരിപ്പിക്കപ്പെട്ട ഈ നിയമ നിര്‍ദ്ദേശങ്ങള്‍ നിത്യ പ്രസക്തമാണ്. ആശ്വാസ ദായകമാണ് , സാമൂഹ്യ പരിവര്‍ത്തനത്തിനുപയുക്തമാണ് ) 

പരിഭാഷ പൂര്‍ണമായി വായിക്കാന്‍ ഈ ലിങ്ക് ഉപയോഗപ്പെടുത്താം -                      http://quranmalayalam.com/quran/malar/index.htm              

No comments:

Post a Comment