Monday, 10 October 2016

മൊഴിമുത്തുകള്‍



ചിന്ത 

" രണ്ട് പ്രാവശ്യം ആലോചിക്കലും 
അന്വേഷിക്കലുമാണ്
ഒരു പ്രാവശ്യം പിഴവ് 
സംഭവിക്കുന്നതിനേക്കാള്‍ നല്ലത് "



വിനയം 

“ കതിരുകള്‍ ഇല്ലാത്ത നെല്ച്ചെടികള്‍
തല ഉയര്ത്തിയാവും നില്ക്കുക , 
എന്നാല്‍ നിറയെ കതിരുകള്‍ ഉള്ള നെല്ച്ചെടികള്‍
തല താഴ്ത്തിയിട്ടാണ് നില്ക്കുക”.
ജ്ഞാനികള്‍ വിനയമുള്ളവരാകും 
അറിവില്ലാത്തവരാണ് അഹങ്കരിക്കുക.



പുഞ്ചിരി

" Translation ആവശ്യമില്ലാത്ത 
Language ആണ് പുഞ്ചിരി " 
ഏത് ഭാഷക്കാരനും അത് മനസ്സിലാകും .....

പ്രതീക്ഷ

" പ്രതീക്ഷയെന്ന കപ്പിത്താന്‍ 
നയിക്കുന്നത് കൊണ്ട് 
ജീവിതം എന്ന കപ്പല്‍ 
മുന്നോട്ടു പോകുന്നു."


"നടക്കുന്ന കാലെ ഇടറുകയുള്ളു"

വെറുതെ ഇരിക്കുന്നവന്റെ കാലിനു യാതൊന്നും സംഭവിക്കില്ല. 
എഴുന്നേറ്റു നടക്കുന്നവന്റെ കാലിനു മാത്രമേ എന്തെങ്കിലും സംഭവിക്കുകയുള്ളൂ. 
ഇതുപോലെ എന്തെങ്കിലും ഒരു കാര്യം ചെയ്യാന്‍
ഇറങ്ങിത്തിരിച്ചവന് മാത്രമേ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും 
അനുഭവിക്കേണ്ടതായി വരൂ. 
ഒന്നിനും മുന്പോട്ടിറങ്ങാത്തവന് യാതൊന്നും ചിന്തിക്കേണ്ട കാര്യമില്ല. 
അവന്‍ ഒരു ബുദ്ധിമുട്ടുകളും അറിയുകയുമില്ല. 
നാം എന്ത് കാര്യസാധ്യത്തിനു ഇറങ്ങിത്തിരിച്ചാലും 
അതിന് അതിന്റേതായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും. 
യാതൊരു പ്രശ്നവും ഇല്ലാതെ 
ഫലം കിട്ടുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്. 
എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും 
അവയെല്ലാം അഭിമുഖീകരിച്ചു മുന്നേറിയാല്‍ മാത്രമേ 
നാം ഉദ്ദേശിച്ച കാര്യങ്ങള്‍ നേടാന്‍ കഴിയുകയുള്ളൂ. 
അല്ലെങ്കില്‍ കിട്ടിയതുക്കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

ഗുണപാഠം

അമ്മ മത്സ്യവും മൂന്നു മക്കളും സുഖമായി കഴിഞ്ഞു കൂടുന്ന കാലം
 ഒരു ദിവസം മൂന്നു കുഞ്ഞു മീനുകളും കൂടി തീരുമാനിച്ചു 
 ഇന്ന് നമുക്ക് വെള്ളത്തിന്റെ ഏറ്റവും മുകള്‍ പരപ്പില്‍ 
എത്തുന്നത് വരെ സഞ്ചരിക്കണം. 
അവര്‍ യാത്ര തുടങ്ങി. 
നീന്തി നീന്തി അവര്‍ ഏറ്റവും മുകളിലെത്തി. 
കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടെ അപ്രതീക്ഷിതമായി
 പറന്നു വന്ന ഒരു പക്ഷി അവരില്‍ ഒരാളെ തന്‍റെ കൊക്കിലൊതുക്കി മുകളിലേക്കുയര്‍ന്നു.

ഇത് കണ്ട് ഭയന്നുപോയ രണ്ട് പേരും വളരെ പെട്ടെന്ന് 
വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു. 
മുകളില്‍ നിന്നുള്ള പക്ഷിയുടെ ആക്രമണം ഇനി പേടിക്കേണ്ടതില്ലല്ലോ 
എന്ന ആശ്വാസത്തില്‍ അവര്‍ രണ്ട് പേരും വെള്ളത്തിന്റെ 
അടിത്തട്ടിലൂടെ മുന്നോട്ടു പോയി. 
പക്ഷേ വളരെപ്പെട്ടെന്നായിരുന്നു , 
വാ പിളര്‍ന്ന് വന്ന വലിയൊരു മത്സ്യം അവരുടെ മുന്നിലേക്ക് എത്തിയത്. 
ഒഴിഞ്ഞുമാറും മുമ്പേ അവരില്‍ ഒരാളെ അത് വായിലാക്കിയിരുന്നു.

ഒപ്പമുണ്ടായിരുന്ന രണ്ട് പേരെയും നഷ്ടപ്പെട്ട വ്യസനത്തോടെ 

കുഞ്ഞുമീന്‍ അമ്മയുടെ അരികിലെത്തി. 
കാര്യങ്ങളെല്ലാം അമ്മയെ അറിയിച്ചു. 
കുഞ്ഞിനെ തന്നോടു ചേര്‍ത്ത് നിര്‍ത്തി തലോടി ആശ്വസിപ്പിച്ചു കൊണ്ട്
 ആ അമ്മ പറഞ്ഞു : 
വെള്ളത്തിന്റെ മുകള്‍ പരപ്പിലേക്ക് പോകുന്നതും , ഏറ്റവും അടിത്തട്ടിലേക്ക് പോകുന്നതും അപകടമാണ്.
 രണ്ടിനും ഇടക്കുള്ള മദ്ധ്യഭാഗമാണ് സുരക്ഷിതം.
@**********************************************************************************************@
അപ്രകാരം നാം നിങ്ങളെ ഒരു മദ്ധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും ദൈവദൂതന്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി. മുമ്പ് നിങ്ങള്‍ തിരിഞ്ഞ ദിക്കിനെ നാം ഖിബ്ലയാക്കി നിശ്ചയിച്ചത്, ദൈവദൂതനെ പിന്തുടരുന്നവരെയും പിന്തിരിഞ്ഞുപോകുന്നവരെയും വേര്‍തിരിച്ചു കാണാന്‍വേണ്ടി മാത്രമായിരുന്നു. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച്‌ മറ്റെല്ലാവര്‍ക്കും അത്‌ ( ഖിബ് ല മാറ്റം ) ഒരു വലിയ പ്രയാസമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വസ്തത പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും മനുഷ്യരോട് അളവറ്റ വാത്സല്യമുള്ളവനും ദയാപരനുമല്ലോ അല്ലാഹു.

( ഖുര്‍ആന്‍ : 2: 143 )

ഗുരുവും ശിഷ്യരും 

തങ്ങളുടെ പ്രിയപ്പെട്ട ഗുരുവിന് സമ്മാനമായി ഒരിക്കല്‍ ശിഷ്യന്മാര്‍ ഒരു തത്തയെ സമ്മാനിച്ചു. 
ഗുരുവിന് വളരെ സന്തോഷമായി . വളരെ സ്നേഹത്തോടെയും ശ്രദ്ധയോടെയും അദ്ദേഹം ആ തത്തയെ പരിചരിച്ചു. 
ആ തത്തയാകട്ടെ വളരെപ്പെട്ടെന്ന് അദ്ദേഹവുമായി ഇണങ്ങി. 
ഊണിലും ,ഉറക്കിലും, ക്ലാസ്സ് എടുക്കുന്നിടത്തുമെല്ലാം ഗുരുവിനൊപ്പം തത്തയുമുണ്ടായിരുന്നു. 
ഗുരുവില്‍ നിന്നും ശിഷ്യന്മാരില്‍ നിന്നുമായി കേട്ടു പഠിച്ച ചില വാക്കുകള്‍ തത്തയും ഏറ്റു പറയാന്‍ തുടങ്ങി. 
കൂട്ടത്തില്‍ ആ ഗുരുവര്യന്‍ അതിനെ '' ലാ ഇലാഹ ഇല്ലല്ലാഹ് '' എന്നും പറയാന്‍ പഠിപ്പിച്ചു.
 വളരെ ഭംഗിയായും സ്ഫുടമായും ഒരു ദിവസത്തില്‍ തന്നെ 
പല പ്രാവശ്യം തത്ത ഇത് ആവര്‍ത്തിച്ചു പറയുമായിരുന്നു.
നാളുകള്‍ നീങ്ങി. ഒരു ദിവസം ഗുരുവര്യന്‍ ശിഷ്യന്മാരുടെ അടുക്കലേക്ക് കടന്നു വന്നു.
 കൂടെ തത്തയുന്ടായിരുന്നില്ല. ശിഷ്യന്മാര്‍ തത്തയെവിടെ എന്നന്വേഷിച്ചു. 
ഗുരു പറഞ്ഞു: കഴിഞ്ഞ ദിവസം അതിനെ പൂച്ച പിടിച്ചു. 
ഇതും പറഞ്ഞ് ഗുരു തേങ്ങിക്കരയാന്‍ തുടങ്ങി. ശിഷ്യന്മാര്‍ സമാധാനിപ്പിച്ചു. 
തത്തയെ വേണമെങ്കില്‍ ഇനിയും ഞങ്ങള്‍ കൊണ്ടുവന്നു തരാം. 
അപ്പോള്‍ ഗുരുവര്യന്‍ പറഞ്ഞു : പ്രിയപ്പെട്ട ശിഷ്യഗണങ്ങളെ ,
 തത്ത പോയതല്ല എന്‍റെ സങ്കടത്തിനു കാരണം. 
ഞാന്‍ അതിനെ '' ലാ ഇലാഹ ഇല്ലല്ലാഹ് '' എന്ന് പറയാന്‍ പഠിപ്പിച്ചിരുന്നു, 
അത് നന്നായി പറയുകയും ചെയ്തിരുന്നു , 
പക്ഷേ അതിനെ പൂച്ച പിടിച്ചപ്പോള്‍ മറ്റു ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ മാത്രമാണ് അതിനു സാധിച്ചത്.

ഗുരുവര്യന്‍ തുടര്‍ന്നു, എനിക്കും '' ലാ ഇലാഹ ഇല്ലല്ലാഹ് '' നന്നായി പറയാന്‍ സാധിക്കുന്നു. 
എന്നാല്‍ എന്‍റെ മരണസമയത്ത് അത് എനിക്ക് പറയാന്‍ കഴിയുമോ
 എന്ന ആശങ്കയാണ് എന്നെ പ്രയാസപ്പെടുത്തുന്നത്.

മുആദ് ബിന്‍ ജബല്‍ (റ) നിവേദനം: പ്രവാചകന്‍ തിരുമേനി (സ) ഒരിക്കല്‍ പറഞ്ഞു:
 ‘തന്റെ ജീവിതത്തിലെ അവസാന വാക്ക് ലാ ഇലാഹ ഇല്ലല്ലാഹ് എന്നുച്ചരിച്ച് മരിക്കുന്ന ഒരാള്‍
 സ്വര്‍ഗത്തില്‍ പ്രവേശിച്ചു.                                                              ( അബൂദാവൂദ്)


മനുഷ്യ ജീവിതം

" മനുഷ്യന്‍ തന്‍റെ ചെറുപ്പത്തില്‍ ആഗ്രഹിക്കുന്നത്
പെട്ടെന്ന് വലുതാകാനാണ്. 
വലുതായാലോ , വീണ്ടും തന്‍റെ
ചെറുപ്പകാലം തിരിച്ച് കിട്ടിയിരുന്നെങ്കില്‍ 
എന്നതാണ് അവന്‍റെ ആഗ്രഹം" !

" ആരോഗ്യത്തിന്‍റെ നല്ലൊരുഭാഗം 
അവന്‍ ചെലവഴിക്കുന്നത് സമ്പത്ത് ഉണ്ടാക്കാനാണ് 
ഇതേ സമ്പത്ത് ഉപയോഗിച്ച് 
ആരോഗ്യം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന 
ഘട്ടവും മനുഷ്യ ജീവിതത്തിലുണ്ട്"


നിരാശ വേണ്ട

രാത്രി ഇരുളുന്നത് കണ്ടാല്‍ നീ മനസ്സിലാക്കുക .....
പ്രഭാതം അടുത്ത് തന്നെയുണ്ടെന്ന് .....

പ്രയാസങ്ങളെ കണ്ട്മുട്ടുമ്പോള്‍ നീ അറിയുക .....
സന്തോഷം അരികത്ത് തന്നെയാണെന്ന് .....


ഉന്നതിക്കൊരു മാനദണ്ഡം 

വിവരവും വിവേകവും ഇല്ലാത്തവന്‍ വിഡ്ഢിയാണ് .....
അവന്‍ എത്ര പ്രായമുള്ളവനായാലും ശരി
വിവരവും വിവേകവും ഉള്ളവന്‍ ഉന്നതനാണ്.....
അവന്‍ എത്ര പ്രായം കുറഞ്ഞവന്‍ ആയാലും ശരി .....


No comments:

Post a Comment